കാസർകോട്: കേരളത്തിൽ നിന്ന് ബി.ജെ.പിയ്ക്ക് ഇക്കുറി ഇരട്ടസംഖ്യയിൽ എം പിമാരുടെ എണ്ണം ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.കാസർകോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലും സി.പി.എമ്മിലും ജനങ്ങളുടെ വിശ്വാസം നഷ്ടമായിക്കഴിഞ്ഞു. വിശ്രമമില്ലാതെ പൊരുതുന്ന കേരളത്തിലെ ബി.ജെ.പി പ്രവർത്തകരെ രാജ്നാഥ് സിംഗ് പ്രശംസിച്ചു. ഇവിടുത്തെ ബി ജെ പി പ്രവർത്തകർ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇരട്ടി ജോലി ചെയ്യുകയാണ്.എല്ലാവർക്കും നീതി കിട്ടുന്ന ഭരണമാണ് എൻ.ഡി.എയുടേത്. എൽ ഡി എഫും യു ഡി എഫും ഇടപെടാത്തതും ശ്രദ്ധിക്കാത്തതുമായ മേഖലകളിൽ ബി.ജെ.പി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ് തന്ത്രി കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനി, ബിജെപി കർണ്ണാടക മുൻ സംസ്ഥാന പ്രസിഡന്റ് നളീൻ കുമാർ കട്ടിൽ, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, എം. സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, സുരേഷ് കുമാർ ഷെട്ടി, എ.വേലായുധൻ, വിജയ് കുമാർ റൈ, സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി, എം.ബൽരാജ്, സുധാമ ഗോസാഡ, മനുലാൽ മേലത്ത്, എൻ.മധു, അഡ്വ.മനോജ് കുമാർ, എം.നാരായണ ഭട്ട്, എ.കെ.കയ്യാർ, സി നാരായണൻ, വി.രവീന്ദ്രൻ, എൻ.സതീഷ്, കെ.പി.അരുൺ കുമാർ, പ്രമീള മജൽ, ഹരീഷ് നാരമ്പാടി, ഗംഗാധരൻ , അഡ്വ.കെ.കെ.ശ്രീധരൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ആർ.എൽ.ജെ.പി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ വാഴുന്നോറടി, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജി, ജയരാജ് പയ്യന്നൂർ (ശിവസേന), അരവിന്ദാക്ഷൻ (എൽ.ജെ.പി), കൃതേഷ് (എൻ.കെ.സി), എൻ.കെ. രാമചന്ദ്രൻ (സോഷ്യലിസ്റ്റ് ജനതാദൾ), ടോമിച്ചൻ പടന്നക്കാട് (നാഷണൽ കോൺഗ്രസ്), വസന്തകുമാർ (എൻ.സി.പി) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |