പരിചമുട്ട് കളിയിൽ പതിവുപോലെ വിജയം കുഞ്ഞപ്പനാശാരിയുടെ ശിഷ്യർക്ക് തന്നെ. പരിചമുട്ടുകളിയിലെ തലതൊട്ടപ്പനായ മണർകാട് മാലം കൊല്ലപ്പറമ്പിൽ കുഞ്ഞപ്പൻ (60) ഇത്തവണ പരിശീലനം നൽകി രംഗത്തിറക്കിയത് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളെയാണ്. പരിചകളി പരിശീലന രംഗത്ത് കുഞ്ഞപ്പൻ 48 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പന്ത്രണ്ടാം വയസിൽ പരിചമുട്ട് ആശാൻമാരായിരുന്ന വല്യപ്പൻ വർക്കി ഇട്ടിയവീരാനും, അപ്പൻ ഇട്ടൂരാൻ ഇട്ടിയവീരാനുമൊപ്പം രംഗത്തിറങ്ങിയതാണ്. ആ യാത്ര ഇന്നും തുടരുമ്പോൾ എല്ലാ ജില്ലകളിലും വലിയ ശിഷ്യ സമ്പത്തും സ്വന്തമായുണ്ട്. സ്കൂൾ കലോത്സവ വേദികളിൽ കുഞ്ഞപ്പൻ തന്റെ ശിഷ്യരായ 12 ടീമുകളുമായി വരെ അരങ്ങിലെത്തിയിട്ടുണ്ട്.
ഇസഹാക്കിന്റെയും യാക്കോബിന്റെയും യേശാവിന്റെയും ജീവിതകഥകളാണ് രംഗത്തവതരിപ്പിക്കുന്നത്. 'സീനിയേഴ്സ്" എന്ന മലയാള സിനിമയിൽ ജയറാം, ബിജുമേനോൻ, മനോജ്.കെ ജയൻ, കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിനെ മാർഗം കളി പഠിപ്പിച്ചതും കുഞ്ഞപ്പനാശാനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിലും തുടർച്ചയായി ഒമ്പതാം വർഷവും കുഞ്ഞപ്പനാശാന്റെ ശിഷ്യർക്കാണ് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |