കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ ചുണക്കുട്ടന്മാർ വഞ്ചിപ്പാട്ടിനെത്തിയപ്പോൾ അതിലൊരു കൗതുകമുണ്ടായിരുന്നു. ഗുരുവും ടീം ലീഡറുമെല്ലാം ഒരാൾ. മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥി അരവിന്ദ്. എസ്.. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് പാടി അവരെട്ടുപേർ കത്തിക്കയറിയപ്പോൾ സദസ് നിറഞ്ഞ കൈയയടിയോടെയാണ് അതേറ്റെടുത്ത്.
ഏഴാം വയസു മുതൽ കുമാരനല്ലൂർ ക്ഷേത്രത്തിലെ കരവഞ്ചിയുടെ അമ്പലത്തിലേക്ക് പോക്കിന്റെ ഭാഗമാണ് അരവിന്ദ്. അവിടം മുതൽ വഞ്ചിപ്പാട്ട് നാവിൻ തുമ്പത്തുണ്ട്. നിറകൈയ്യടിക്ക് പുറമേ എ ഗ്രേഡ് കൂടി നേടിയാണ് അരവിന്ദും സംഘവും പാലായ്ക്ക് മടങ്ങിയത്.
അഭിറാം, ജെഫിൻ, ശ്യാം, ബോബിൻ, അഞ്ജയ് കൃഷ്ണ, അജയ് രാധാകൃഷ്ണൻ, ശരൺ സുജൻ ജോസഫ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. ഓട്ടോ ഡ്രൈവറായ അച്ഛൻ സതീശ് ബാബുവും അമ്മ പ്രസന്നകുമാരിയും ചേട്ടൻ അനന്തുവുമെല്ലാം പൂർണ പിന്തുണയോടെ അരവിന്ദിനൊപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |