തൃശൂർ: സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയമല്ല ചർച്ച ചെയ്തതെന്നും രാജ്യത്തിന്റെ പൊതുനന്മയ്ക്കായി എല്ലാവരും വോട്ട് ചെയ്യണമെന്നും മാർ താഴത്ത് പറഞ്ഞു. ശ്രീധരൻപിള്ള ഒരു സംസ്ഥാനത്തിന്റെ ഗവർണറും താൻ മതമേലദ്ധ്യക്ഷനുമാണ്. അതുകൊണ്ട് രാഷ്ട്രീയമല്ല, പൊതുകാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.താഴത്തുമായി കുശലം പറഞ്ഞതാണെന്നും ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണെന്നും തങ്ങൾ ഇരുവരും ചരിത്രത്തിൽ ശ്രദ്ധിക്കുമെന്നും, തൃശൂരിൽ ചരിത്രം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീധരൻ പിള്ള പറഞ്ഞു. ആർ.എസ്.എസ് ഉത്തരകേരള പ്രാന്ത കാര്യവാഹക് പി.എൻ.ഈശ്വരനും വിഭാഗ് കാര്യവാഹക് ഉണ്ണിക്കൃഷ്ണനും കൂടിക്കാഴ്ചയ്ക്ക് ശ്രീധരൻപിള്ളയ്‌ക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തൃശൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |