
ആറ്റിങ്ങൽ: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശിയായ യുവാവിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വാളക്കാട് കോടാലികോണം ചരുവിള വീട്ടിൽ സോണി തോമസ് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന പ്രതി വെള്ളിയാഴ്ച രാത്രി രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിക്കുകയും, മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാവുകയാണ് തന്റെ ലക്ഷ്യവുമെന്നാണ് പ്രതി പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇയാളെ മൊബൈൽ നമ്പർ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് പ്രതിയെ തടഞ്ഞുവെച്ച് കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ കേസിലും ഇയാൾ പ്രതിയാണ്.
ടി.കെ. ഗോവിന്ദന്
വധഭീഷണി
കണ്ണൂർ: യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച തളിപ്പറമ്പ് എം.എൽ.എയും സി.പി.എം മുൻ നേതാവുമായ ടി.കെ. ഗോവിന്ദന് ഫോണിലൂടെ വധഭീഷണി. വെള്ളിയാഴ്ച വൈകിട്ട് 3.50ന് കണ്ണൂർ വ്യാപാര ഭവനിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് മൊബൈൽ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കാൾ വന്നത്. മന്ത്രി സണ്ണി ജോസഫും ഒപ്പമുണ്ടായിരുന്നു. എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് പി.വി. ജയനാണ് ഫോൺ എടുത്തത്.
'നിന്റെ ഈ യാത്ര അധികമുണ്ടാകില്ല, നിനക്കുള്ള പണി ജയിലിൽ ഉള്ളവർ നോക്കിക്കോളും. ജയിൽ ഞങ്ങൾക്കൊരു പ്രശ്നമല്ല" എന്നായിരുന്നു ഭീഷണി. അശ്ലീല വാക്കുകളും ഉപയോഗിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും മോശമായ രീതിയിൽ സംസാരിച്ചു. ടി.കെ. ഗോവിന്ദന്റെ പരാതിയിൽ മയ്യിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഫോൺ നമ്പർ തിരുവമ്പാടിയിലുള്ള ആളുടെതാ
ണെന്ന് കണ്ടെത്തി.
ക്രിമിനലുകളെ നിയന്ത്രിക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല. ഫോൺ വിളി കൊണ്ടൊന്നും ഭയപ്പെടില്ല
ടി.കെ. ഗോവിന്ദൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |