നരകയാതനയിൽ ഈ ജീവിതങ്ങൾ
ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഇരകളായി ഒരു ജനത. വീടുകളിൽപ്പോലും സാധാരണ ജീവിതം ദുസഹം. ഈ മഴക്കാലത്ത് ആലപ്പുഴ നഗരത്തിൽ മാത്രം 500 വീടുകളിൽ വെള്ളം ഇരച്ചെത്തി. ദേശീയപാത നിർമ്മാണത്തെ തുടർന്ന് തോടുകളും പൈപ്പുകളും മൂടിയത് ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ, മംഗലം തുടങ്ങിയ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ദേശീയപാതയ്ക്കായി നിർമ്മിച്ച കാനകൾ ഉയരത്തിലായത് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മഴ കനത്തതോടെ പലരും ബന്ധുവീടുകളിൽ അഭയംതേടി.
June 16, 2026