SignIn
OPINION
Tue 16 June 2026 TIMELINE
s.1781537162
പാവം തകഴി, കേശവദേവ്, പൊൻകുന്നം വർക്കി
തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും ചെറുകാടുമൊക്കെ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തങ്ങൾ എത്ര ഭാഗ്യഹീനർ എന്ന് വിലപിച്ച് പൊട്ടിക്കരയേണ്ടി വന്നേനെ. കാരണം സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവിന്റെ വായനയുടെ ലോകത്ത് തങ്ങൾ എഴുതിയതൊന്നും ഇടംപിടിച്ചില്ലെന്ന ഭാഗ്യദോഷം ഓർത്തായിരിക്കും ആ വിലാപം. മലയാളം വായിക്കാൻ അറിയാത്തതുകൊണ്ട് എം.ടിയുടെ രണ്ട് നോവലിന്റെയും കെ.ആർ. മീരയുടെ ഒരു നോവലിന്റെയും ഇംഗ്ളീഷ് പരിഭാഷ മാത്രമേ തനിക്കു മലയാള സാഹിത്യ രചനകളിൽ വായിക്കാൻ കഴിഞ്ഞുള്ളുവെന്ന് കാരാട്ട് സഖാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുരോഗമന പ്രസ്ഥാനങ്ങൾക്കായി തൂലിക ചലിപ്പിച്ചവരുടെ കുഴിമാടങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചു. June 16, 2026
s.1781537775
വിസ്‌മയങ്ങൾ ഉണ്ടാകുന്നത്
ജനങ്ങളിൽ നിന്ന് പല രീതിയിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ സർക്കാരുകൾ പിരിക്കുന്നുണ്ട്. ഈ നികുതിയുടെ ഒരംശം ക്ഷേമപ്രവർത്തനങ്ങളായി ജനങ്ങളിലേക്ക് തിരിച്ചുനൽകേണ്ട ബാദ്ധ്യതയും ഉത്തരവാദിത്വവും അതിനാൽ സർക്കാരിൽ നിക്ഷിപ്തമാണ്. എന്നാൽ, ഈ ബാദ്ധ്യത നിറവേറ്റുന്നതിന് ഒരു ജനകീയ സർക്കാരും നികുതി പിരിക്കുന്നതിൽ കാണിക്കുന്ന കർശനമായ ശ്രദ്ധ പുലർത്താറില്ല. നികുതിപ്പണത്തിന്റെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ചെലവഴിക്കപ്പെടുകയാണ് ചെയ്യുന്നത്. നികുതിപ്പണം ഉപയോഗിച്ച് പൊതുഗതാഗതവും ആശുപത്രി സംവിധാനങ്ങളും വിദ്യാലയങ്ങളും പ്രതിരോധ സേനയെയും മറ്റും സർക്കാർ ഒരുക്കുന്നുണ്ടെങ്കിലും മാറിയ കാലത്തിന്റെ സാഹചര്യത്തിൽ ആര് അധികാരത്തിൽ വന്നാലും വ്യക്തിപരമായി നേരിട്ട് സൗജന്യമായ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാതെ ഒരു പൗരനും തൃപ്‌തനാകില്ല. June 16, 2026
land.1.3884387
അരനൂറ്റാണ്ടിലെ തർക്കം ഒരു മാസത്തിൽ തീർന്നു
പരസ്‌‌പരം യോജിക്കാത്ത രണ്ട് കക്ഷികൾ ഉണ്ടാകുമ്പോഴാണല്ലോ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അവർ യോജിക്കാത്തിടത്തോളം ആ പ്രശ്നം അപരിഹാര്യമായി തുടരുകയും ചെയ്യും. ഭൂമിയുടെ തർക്കമാണെങ്കിൽ കോടതികളിൽ കേസും അപ്പീലുകളുമായി എത്ര വർഷങ്ങൾപോലും നീണ്ടുപോകാം. എന്നാൽ, ഇതേ വിഷയംതന്നെ ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകരും നിഷ്‌പക്ഷമതികളായ മദ്ധ്യസ്ഥരും ഇടപെട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാനും കഴിയുന്നതാണ്. പക്ഷേ,​ ഇരുകക്ഷികളും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഒരു പ്രശ്നവും എവിടെയും പരിഹരിക്കപ്പെടില്ല. അതുപോലെ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതും യു.ഡി.എഫ് സർക്കാർതന്നെ അതിന് മുൻകൈയെടുത്തതുമാണ് ദശാബ്ദങ്ങളോളം നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് പരിഹാരമുണ്ടാക്കിയത്. അവിടെ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നിർണായകമായ തീരുമാനമുണ്ടായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രശ്നപരിഹാരത്തിനായി നേരിട്ട് ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം.ജോണും വി.പി.സജീന്ദ്രൻ എം.എൽ.എയും അഭിനന്ദനം അർഹിക്കുന്നു. June 16, 2026
KERALA KAUMUDI EPAPER
PHOTO GALLERY