പാവം തകഴി, കേശവദേവ്, പൊൻകുന്നം വർക്കി
തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും ചെറുകാടുമൊക്കെ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തങ്ങൾ എത്ര ഭാഗ്യഹീനർ എന്ന് വിലപിച്ച് പൊട്ടിക്കരയേണ്ടി വന്നേനെ. കാരണം സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവിന്റെ വായനയുടെ ലോകത്ത് തങ്ങൾ എഴുതിയതൊന്നും ഇടംപിടിച്ചില്ലെന്ന ഭാഗ്യദോഷം ഓർത്തായിരിക്കും ആ വിലാപം. മലയാളം വായിക്കാൻ അറിയാത്തതുകൊണ്ട് എം.ടിയുടെ രണ്ട് നോവലിന്റെയും കെ.ആർ. മീരയുടെ ഒരു നോവലിന്റെയും ഇംഗ്ളീഷ് പരിഭാഷ മാത്രമേ തനിക്കു മലയാള സാഹിത്യ രചനകളിൽ വായിക്കാൻ കഴിഞ്ഞുള്ളുവെന്ന് കാരാട്ട് സഖാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുരോഗമന പ്രസ്ഥാനങ്ങൾക്കായി തൂലിക ചലിപ്പിച്ചവരുടെ കുഴിമാടങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചു.
June 16, 2026