
ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റിയിട്ടും ഒറ്റയ്ക്ക് മൂന്നു രാത്രികൾ തരണം ചെയ്ത മലയാളി യുവതി ശരണ്യയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. കഴിഞ്ഞദിവസം കണ്ടെത്തിയ ശരണ്യ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ വീട്ടിലെത്തിയിരുന്നു.
കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് തടിയൻഡമോൾ. 5,735 അടി ഉയരമുള്ള ഈ കൊടുമുടിയെക്കുറിച്ച് അറിയാൻ ഇനിയുമുണ്ട് ഏറെ. മുകളിലേക്ക് ചെല്ലുംതോറും മൂടൽമഞ്ഞിലൂടെയും മേഘങ്ങളിലൂടെയുമാണ് യാത്ര. അപകടത്തിൽ പെടാതിരിക്കാൻ വനംവകുപ്പ് മരങ്ങളിൽ കെട്ടിയിരിക്കുന്ന ഓറഞ്ച് റിബണുകൾ പാതയുടെ അടയാളങ്ങളായി പ്രവർത്തിക്കുന്നു. ശരിയായ പാത തിരിച്ചറിയാനാണിത്.
പന്ത്രണ്ട് കിലോ മീറ്ററാണ് ദൂരം. ഇത് കയറിയെത്താൻ ചുരുങ്ങിയത് നാലര മണിക്കൂറെങ്കിലും എടുക്കും. തിരിച്ചിറങ്ങാൻ മൂന്ന് മണിക്കൂറും.
പശ്ചിമഘട്ട പാതയിലൂടെയാണ് ട്രെക്കിംഗ് യാത്ര. ഇടതൂർന്ന ചോല വനങ്ങളിലൂടെയും കടന്നുപോകണം. അരുവികളും അതിമനോഹരമായ പുൽമേടുകളും യാത്രയ്ക്ക് ഹരം പകരും. കുന്നിൻ ചുവട്ടിൽ കൂർഗിലെ ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന പുരാതന ചരിത്ര കൊട്ടാരവുമുണ്ട്.
ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയിലെ ഭാഗമണ്ഡല റേഞ്ച് വനത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലാണ് ഈ കൊടുമുടി. കക്കാബെ പാലത്തിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. കുടകിന്റെ മാത്രം കുത്തകയായ വിശാലമായ കാപ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങളും വഴിയാണ് യാത്ര ആരംഭിക്കുന്നത്. കറ്റാർ വാഴ, ജാതിക്ക, ഫിഷ്‌ടെയിൽ ഈന്തപ്പനകൾ, മറ്റ് പലതരം മരങ്ങൾ എന്നിവയും യാത്രയിൽ കാണാം.
സന്ധ്യയ്ക്ക് മുമ്പ് തിരിച്ചെത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |