SignIn
Kerala Kaumudi Online
Sunday, 16 August 2026 3.53 AM IST

നാളെ ആരംഭി്ക്കുന്നത് ഐശ്വര്യത്തിന്റെ വർഷം, നേട്ടമുണ്ടാക്കുന്ന നക്ഷത്രക്കാർ ഇവരാണ്

astro

നേട്ടങ്ങളും കോട്ടങ്ങളും പ്രതീക്ഷകളും ഐശ്വര്യവുമായി ഒരു പുതുവർഷം കൂടി... ജ്യോതിഷ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു ശാഖ ആണ് ചിങ്ങപ്പുലരിയിലെ വർഷഫലം.

ഓരോ വർഷവും വ്യക്തിയുടെ ജന്മരാശിയെ ആസ്പദമാക്കി ആ വർഷത്തിൽ ഉണ്ടാകുന്ന പ്രധാന സംഭവങ്ങളും മാറ്റങ്ങളും ഗണിക്കപ്പെടുന്നു. കുടുംബം, ആരോഗ്യം, ജോലി, ബിസിനസ് തുടങ്ങിയ എല്ലാ മേഖലകളിലും ജാഗ്രത വേണോ വേണ്ടയോ എന്നിങ്ങനെ വ്യക്തിപരമായ രാശിയും ജന്മ നക്ഷത്രവും അടിസ്ഥാനപ്പെടുത്തിയാകും ഫലങ്ങൾ.

മദ്ധ്യേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നത് ഭാരതത്തിന്റെയും പൊതുവെ കേരളത്തിന്റെയും സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ വിപണി പൊതുവെ അസ്ഥിരമായി തുടരും. സാമ്പത്തിക രംഗത്ത് കരുതലും മുന്നൊരുക്കങ്ങളും അത്യാവശ്യമുള്ള വർഷമാണ് . ഉത്തരായനം കഴിയുന്നതോടെ സ്ഥിതി അൽപ്പം മെച്ചപ്പെടുമെങ്കിലും പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നത്  ശ്രമകരമായിരിക്കും. യുദ്ധം, മഴക്കെടുതി, കൃഷിനാശം എന്നിവയെല്ലാം പ്രതീക്ഷിക്കാമെങ്കിലും അടുത്ത 3 വർഷത്തേക്ക് ഭാരതവർഷത്തിന് ശുഭകരമായ നക്ഷത്ര ഗണനയാണ് . എല്ലാത്തരത്തിലുമുള്ള മുന്നേറ്റങ്ങളുടെ ഫലമായി ഈ വർഷവും പൊതുവെ ഐശ്വര്യ സമ്പൂർണമായിരിക്കും.

അശ്വതി
പൊതുവെ ഗുണകരം .ഗൾഫ് മേഖലയിലെ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വർഷം പകുതി വരെ തുടരും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ ജോലി ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും. സന്താന ഭാഗ്യം. ആരോഗ്യം തൃപ്തികരം. എല്ലാ ദോഷങ്ങളും മാറി അഭിവൃദ്ധിയും മേന്മയും ഐശ്വര്യവും കൈവരും. വിവാഹകാര്യത്തിൽ തീരുമാനം.
ഭരണി
പ്രണയ ജീവിതം നയിക്കുന്നവർക്ക്  ഈ വർഷം നല്ലത്. കർമ്മ രംഗത്ത് പല തടസങ്ങൾ. ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് സാദ്ധ്യത. ആരോഗ്യം മോശമാകാം. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ല. സന്തോഷവും സമാധാനവും ഉടൻ ഉണ്ടാകും. തൊഴിൽ രംഗവും ബിസിനസ് മേഖലയും അനുകൂലം. വിദ്യാർത്ഥികൾ നന്നായി പരിശ്രമിച്ചാൽ നേട്ടങ്ങൾ കൈവരിക്കാം.
കാർത്തിക
നിറവ് കുറഞ്ഞ വർഷമാണ് വരാനിരിക്കുന്നത്. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും അതിനനുസരിച്ച് ചെലവുകളും വർദ്ധിക്കും.  അതേസമയം, ജീവിത സാഹചര്യങ്ങളിലും മാറ്റമുണ്ടാകാം.വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും അനുകൂലം. ഉപരിപഠനത്തിനായുള്ള പരിശ്രമങ്ങൾ ഫലം കാണും. സ്ഥാനക്കയറ്റത്തിന് അവസരം. ആരോഗ്യപരമായും കാലം അനുകൂലമാണ്.വിദേശ യാത്ര മാറ്റി വയ്ക്കുന്നത് ഉചിതം.
രോഹിണി
ഈ വർഷം പൊതുവെ മികച്ചത്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് സാധിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്കും കാര്യസാദ്ധ്യത. വിദ്യാർത്ഥികൾ കൂടുതൽ പരിശ്രമിക്കണം. ഉദ്യോഗസ്ഥ തലത്തിൽ പലവിധ അനുകൂല മാറ്റങ്ങൾ. ബിരുദാനന്തര വിദ്യാഭ്യാസം അന്യദേശത്താകാൻ സാദ്ധ്യത. യാത്രകൾ വർദ്ധിക്കുന്നത് മാനസികോല്ലാസത്തിന് കാരണമാകും. ജീവിത നിലവാരം മെച്ചപ്പെടും.
മകയിരം
സ്വതസിദ്ധമായ നേട്ടങ്ങൾ വിജയത്തിന് വഴിതുറക്കും. സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കണം. വലിയ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുക. രാഷ്ട്രീയ സ്വാധീനം അധികമാവും. കടബാദ്ധ്യതകളുടെ കാര്യത്തിൽ ആശ്വാസുമുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം.
തിരുവാതിര
മുൻവർഷത്തിലെ ഫലങ്ങളുടെ ആവർത്തനമാവും തുടക്കത്തിൽ. കാര്യങ്ങൾ അനായാസം നേടിയെടുക്കാനാവും. പ്രവർത്തനോർജ്ജം ഒപ്പമുള്ളവരെ മാത്രമല്ല എതിരാളികളെയും വിസ്മയിപ്പിക്കും. തർക്കങ്ങളിലും മത്സരങ്ങളിലും വിജയിക്കും. അനുബന്ധ ബിസിനസ് തുടങ്ങും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും മുൻകൈയെടുക്കും. വിവാഹം നടക്കും. വിദേശത്തു കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 
പുണർതം
സഹോദരരുമായുള്ള ബന്ധം കൂടുതൽ ദൃഢമാവും. സ്വത്തു വഴക്കുകൾ കോടതിക്ക് പുറത്ത് പരിഹരിക്കും. പൊതുപ്രവർത്തകർ അണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. ജൂൺ മുതൽ വ്യാഴത്തിന്റെ ജന്മരാശിയിലെ സഞ്ചാരം കാരണം സാമ്പത്തിക കാര്യങ്ങളിൽ അല്പം സമ്മർദ്ദമുണ്ടാകും. കടബാദ്ധ്യതകൾ പരിഹരിക്കാൻ ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ സഹായം തേടിയേക്കും. രോഗഗ്രസ്തർക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യം.
പൂയം
സ്വയം ചിന്തിച്ചും വരും വരായ്കകൾ കണക്കാക്കിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സഫലമാവും. ഗൃഹനിർമ്മാണത്തിന് അവസരം. മകളുടെ വിവാഹം നല്ല രീതിയിൽ നടത്തും. സാമ്പത്തിക തടസങ്ങൾ നീങ്ങും. മാർച്ച് മാസം ഒടുവിലെ ശനിമാറ്റം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ആശ്വാസം നൽകും. ജൂൺ മുതൽ ചെലവിൽ കൂടുതൽ നിയന്ത്രണം വരുത്തുന്നത് ഉചിതമാവും. അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ അവസരം ലഭിക്കും.
ആയില്യം
സമൂഹത്തിൽ സ്വാധീനം വർദ്ധിക്കും. കലാസാഹിത്യരംഗം ഉപജീവനമായി സ്വീകരിച്ചിട്ടുള്ളവർ കൂടുതൽ ഉയരങ്ങളിലെത്തും. പുരസ്‌കാരങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉന്നതബിരുദം കരസ്ഥമാക്കും. ആശിച്ച ജോലിയിൽ പ്രവേശിക്കുന്നതാണ്. വർഷമദ്ധ്യം മുതൽ യാത്രകൾ കൂടും. നല്ല വിഷയങ്ങൾക്കായി ചെലവ് ഉയരും. കുടുംബാംഗങ്ങൾ ജോലി, പഠിപ്പ് മുതലായവയാൽ പല സ്ഥലങ്ങളിലായതിനാൽ കൂടിച്ചേരലുകൾ കുറയും.
മകം
തൊഴിൽ രംഗത്തെ മ്ളാനതകൾ അകലും. പുതിയ ജോലി ലഭിക്കും. ചെറിയ തോതിലെങ്കിലും സമ്പാദ്യശീലം വളർത്തിയെടുക്കാൻ കഴിഞ്ഞേക്കും. ദീർഘകാലം പ്രണയിച്ചവർ വിവാഹിതരാവും. കുട്ടികളില്ലാതെ വിഷമിച്ചവർക്ക് സന്താനപ്രാപ്തി. മാർച്ച് 29 ന് കണ്ടകശനി തീരും. എന്നാൽ അഷ്ടമശനി തുടങ്ങും. രാഹു എട്ടിൽ നിന്നും ഏഴിലേയ്ക്ക് മാറുന്നുണ്ട്.
പൂരം
പ്രായേണ ഗുണാനുഭവങ്ങളും ലക്ഷ്യപ്രാപ്തിയും ഭവിക്കും. തടസങ്ങളെ മനശക്തിയാൽ മറികടക്കും. എതിർശബ്ദങ്ങളെ തിരസ്‌കരിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നതബിരുദം നേടാനും ജോലി ലഭിക്കാനും സാദ്ധ്യത. ദാമ്പത്യ സ്വപ്നം പൂവണിയും. വസ്തു കച്ചവടം ലാഭകരമാവും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണയുണ്ടാവും. പാർട്ണർഷിപ്പ് ബിസിനസിൽ പിളർപ്പുണ്ടാവാം.
ഉത്രം
ഉന്നത ബിരുദം നേടും. തൊഴിലിൽ മുതൽമുടക്കിയ തുക ലാഭത്തിലേയ്ക്ക് നീങ്ങും. വായ്പകൾ അടച്ചുതീരുന്നത് ആശ്വാസമുണ്ടാകും. ഉദ്യോഗാന്വേഷികൾ നിരാശപ്പെടില്ല. ശനിയും രാഹുവും മാറിമാറി ഏഴാം ഭാവത്തിൽ തുടരുന്നത് ദാമ്പത്യത്തിൽ സംഘർഷമുണ്ടാക്കാം. ആരോഗ്യപരമായും ശ്രദ്ധ വേണം. സ്ഥാനപ്രാപ്തിയും അധികാരലബ്ധിയും വന്നുചേരും. മനസമാധാനം ഉണ്ടാവും. നറുക്കെടുപ്പുകളിലും ചിട്ടിയിലും വിജയിക്കും. ഗാർഹിക ജീവിതം സംതൃപ്തി നൽകും.
അത്തം
കലാകാരന്മാരുടെ കഴിവും ആത്മാർത്ഥതയും അംഗീകരിക്കപ്പെടും. ബിസിനസ്സിൽ കൂടുതൽ വിപുലീകരണം സാദ്ധ്യമാകും. സാമ്പത്തിക വളർച്ച. ഭാഗ്യപുഷ്ടിയുണ്ടാവും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച അനിവാര്യമായ കാലഘട്ടം. നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ അദ്ധ്വാനം ആവശ്യം. അന്യദേശത്ത് തൊഴിൽ ലഭിച്ചേക്കും. എന്നാൽ അന്നാട്ടിലെ തൊഴിൽ നിയമങ്ങൾ അറിഞ്ഞ ശേഷം കരാറിലേർപ്പെടുക ഉചിതം.
ചിത്തിര
ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. പ്രണയ ജീവിതത്തിൽ കർക്കശക്കാരാകുന്നത് നല്ലതല്ല. ആരോഗ്യം നല്ലതായിരിക്കും. സാമ്പത്തിക നിക്ഷേപങ്ങൾ വേണ്ടത്ര നേട്ടം കൊണ്ടുവരില്ല. വിദ്യാർത്ഥികൾക്ക് അനുകൂലം. പുതിയ അവസരങ്ങൾ തേടുന്നത് അത്ര അഭിലഷണീയം ആയിരിക്കില്ല. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ പരിരക്ഷയിലും വൈദ്യസഹായത്തിലും ശ്രദ്ധ വേണം.
ചോതി
വർഷത്തിന്റെ തുടക്കത്തിൽ ചില പ്രശ്നങ്ങൾ നേരിടാം. വളരെ അടുത്ത വ്യക്തിയുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിക്കാം. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകില്ല. രാശിയിൽ വളരെ അപൂർവമായ സൗഭാഗ്യയോഗകല തെളിയുന്നുണ്ട്. കഠിനാദ്ധ്വാനത്തിന്റെ ഫലങ്ങൾ വർഷത്തിന്റെ പകുതിക്ക് ശേഷം ലഭിക്കും. സ്ഥാനോന്നതി, പഠനപുരോഗതി, രാഷ്ട്രീയ നേട്ടം എന്നിവ തുടരും. വിവാഹകാര്യത്തിൽ നല്ലതീരുമാനം കൈവരും.
വിശാഖം
ചെറുപ്പക്കാർ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് താങ്ങും തണലുമാവും. വർഷത്തിന്റെ രണ്ടാംപകുതിയിൽ താരതമ്യേന വെല്ലുവിളികൾ കൂടിയേക്കും. കൂടുതൽ മെച്ചപ്പട്ട ജോലിക്കായുള്ള അന്വേഷണം ഫലം കാണണമെന്നില്ല. ഗാർഹികമായി ചില പൊരുത്തക്കേടുകൾ ഉദയം ചെയ്യാം. ആരോഗ്യപരിപാലനത്തിൽ ജാഗ്രത ആവശ്യം. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. സാമ്പത്തിക അച്ചടക്കം ഗുണകരം
അനിഴം
മുൻവർഷത്തിൽ അനുഭവിച്ച ദുരിതങ്ങൾ കുറയും. കച്ചവടത്തിൽ മുന്നേറ്റം. ചർച്ചകളിലും സംവാദങ്ങളിലും സജീവമാകും. പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയും ദിശാബോധവും പ്രകടിപ്പിക്കും. കരാർ പണികൾ തുടർന്നും ലഭിക്കും. ഏജൻസികൾ / ഫ്രാഞ്ചൈസികൾ എന്നിവയിലൂടെ വരുമാനം വർദ്ധിപ്പിക്കും. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. ഉപരിപഠനത്തിന് മികച്ച അവസരങ്ങൾ വന്നെത്തും.
തൃക്കേട്ട
കുട്ടികൾക്ക് പഠന പുരോഗതി. ഉദ്യോഗസ്ഥർക്ക് കർമരംഗത്ത് അനുകൂലം. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ. ഗൃഹനിർമാണത്തിനാഗ്രഹിക്കുന്നവർക്ക് അനുകൂലം. വിവാഹാലോചനകളിൽ തീരുമാനമാകും. ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിന് സാദ്ധ്യത. ഏല്പിക്കപ്പെട്ട ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. ദൂര യാത്രകൾ വർഷവാസനത്തോടെ സാദ്ധ്യമാകും. ജീവിത ചെലവുകൾ ഉയരും.
മൂലം
ഏതു രംഗത്തുള്ളവർക്കും അനുകൂലമാറ്റങ്ങൾക്ക് സാദ്ധ്യത. കുടുംബത്തിലും സ്വസ്ഥത നിലനിൽക്കും. ഗൃഹനിർമാണം പൂർത്തിയാക്കും. ജീവിതത്തിൽ വിസ്മയകരമായ വഴിത്തിരിവിന്റെ കാലം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. പുതിയ വീട് വാങ്ങും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ.
പൂരാടം
കച്ചവടക്കാർക്ക് നേട്ടം. ഗൃഹനിർമാണം നടത്തുന്നവർ പാഴ്ച്ചെലവുകൾ ഒഴിവാക്കുക. ആലോചനക്കുറവുകൾ കൊണ്ട് ചില പ്രയാസങ്ങൾ വരാം. തടസങ്ങളെ അതിജീവിക്കും. സാമ്പത്തിക ക്ലേശങ്ങൾക്ക് ഭാഗികമായെങ്കിലും അയവ് വരും. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് നല്ലചികിത്സ ലഭ്യമാക്കാനാവും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരം. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൾ അനിവാര്യം.
ഉത്രാടം
വർഷത്തിന്റെ ആദ്യഘട്ടത്തിൽ സ്വതസിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താതെ അന്യനെ ആശ്രയിക്കും. അർഹിക്കുന്ന പദവി ലഭിക്കാത്തതിൽ വിഷമമുണ്ടാവും. അനാവശ്യമായ തർക്കങ്ങൾ കുടുംബ ജീവിതത്തിന്റെ സ്വൈരം കെടുത്തും.അനാരോഗ്യത്താൽ വിഷമിക്കുന്നവർക്ക് ചികിത്സാ മാറ്റം കൊണ്ട് സുഖം ഭവിക്കും. ഉന്നത ബിരുദം കരസ്ഥമാക്കാനും അർഹതയിൽ അധികമായ ജോലി നേടാനും സാധിക്കും.
തിരുവോണം
തൊഴിൽ രഹിതർക്ക് അർഹതയ്‌ക്കൊത്ത അവസരങ്ങൾ വരും. കൂട്ടുകച്ചവടത്തിലൂടെ ലാഭവിഹിതം വർദ്ധിപ്പിക്കും. പഠനം, തൊഴിൽ, ബിസിനസ് ഇവയ്ക്കായി വിദേശ യാത്രകൾ വേണ്ടിവരും. പ്രണയിനികൾക്ക് വിവാഹസാഫല്യം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യം ദൃഢമാകും. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കുറയും. അനാവശ്യ കാര്യങ്ങളിലെ പിടിവാശി ക്ലേശമുണ്ടാക്കും. സാമ്പത്തികമായ അച്ചടക്കം അനിവാര്യം.
അവിട്ടം
സ്വതന്ത്രമായ സംരംഭങ്ങൾ തുടങ്ങാൻ വർഷത്തിന്റെ ആദ്യപകുതി ഉത്തമം. കഴിവുകൾ നിരന്തര പരിശ്രമത്തിലൂടെ വളർത്തും. പരീക്ഷണോത്സുകതയ്ക്ക് ഫലം. സംവാദങ്ങളിലും സിമ്പോസിയങ്ങളിലും അഭിനന്ദനം.  തൊഴിലില്ലാത്തവർക്ക് സമാന്തര / സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. അവിവാഹിതർക്ക് വിവാഹം നടക്കും. മുതിർന്നവർക്ക് കുടുംബപരമായ സൗഖ്യം ഉണ്ടാവും. മേയ് മാസത്തിലെ വ്യാഴമാറ്റം സമ്മിശ്രഫലങ്ങൾക്ക് കാരണമായേക്കും. 
ചതയം
പുതിയ ജോലിക്ക് സാദ്ധ്യത. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കും. ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്കും ഗുണകരം.
പൂരുരുട്ടാതി
ഗുണപരമായി വലിയ പരിവർത്തനങ്ങൾ വന്നുചേരും. എന്നാൽ തുടക്കത്തിലെ മൂന്നുമാസങ്ങൾക്ക് ആ വിധമുള്ള മെച്ചം ഉണ്ടായേക്കില്ല. കാര്യസാദ്ധ്യത്തിന് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരും. ബന്ധുകലഹം മനക്ലേശമുണ്ടാക്കും. സ്വകാര്യ ജീവിതത്തിൽ ചിലരുടെ അനാവശ്യമായ കടന്നുകയറ്റം വിഷമിപ്പിക്കാം. സന്താനപ്രാപ്തി ഭവിക്കും. തൊഴിലിൽ നേട്ടമുണ്ടാകും. ധനോന്നതി സ്വാഭാവികമായി പ്രതീക്ഷിക്കാം.
ഉത്രട്ടാതി
പൊതുരംഗത്തുള്ളവർ കനത്ത മത്സരങ്ങളെ അഭിമുഖീകരിക്കും. ചെറുകിട സംരംഭങ്ങൾ, ഏജൻസി ഏർപ്പാടുകൾ എന്നിവ ധനാഗമത്തിന് കാരണമാകും. തൊഴിൽ രംഗത്തെ ശത്രുക്കളെ പ്രതിരോധിക്കാൻ ഒരുപാട് ഊർജ്ജം ആവശ്യമാവും. വേണ്ടപ്പെട്ടവരിൽ നിന്ന് വായ്പാ സഹായം ലഭിക്കും. രോഗഗ്രസ്തർക്ക് തുടർചികിത്സയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും. മനസുഖം ഭവിക്കും. വിദേശധനം അനുഭവിക്കാൻ യോഗമുണ്ടാവും
രേവതി
അന്യദേശവാസം, നിരന്തര യാത്രകൾ എന്നിവയ്ക്ക് സാദ്ധ്യത കൂടുതൽ. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല. സ്വത്തുതർക്കം കോടതിക്ക് പുറത്ത് തീർപ്പാക്കുന്നത് നല്ലത്. ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ചയ്ക്കും സാദ്ധ്യത. ഉപാസനാദികൾ തുടരും. മംഗളവാർത്തകൾ തേടിയെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY