SignIn
Kerala Kaumudi Online
Sunday, 30 August 2026 3.32 AM IST

വിരലുകളേകുന്ന പാരമ്പര്യ സൗഖ്യം

ashok


മാറാത്ത പലരോഗങ്ങൾക്കും മരുന്നാണ് ബാബു വൈദ്യരുടെ കരസ്പർശം. കളരി ചികിത്സയും മർമ്മം അറിഞ്ഞുള്ള ഉഴിച്ചിലും തിരുമ്മും. ബാബുവൈദ്യരുടെ ചികിത്സാ വൈഭവമറിഞ്ഞവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തള്ളവിരലിനാൽ തൊട്ടു രോഗമറിഞ്ഞും തിരുമ്മി മാറ്റിയും പതിനായിരങ്ങൾക്ക് ആശ്വാസമായിരിക്കുന്നു അദ്ദേഹം. പഴകിയ സന്ധി വേദനയും മാറില്ലെന്ന് വിധിച്ച ഉദര രോഗങ്ങളും ബാബുവൈദ്യർക്ക് നിസാരമാണ്. ബാബുവൈദ്യരുടെ അരികിൽ നിന്ന് സുഖം പ്രാപിച്ചവരാണ് ഇതിന് ഉദാഹരണം.
എം.സി. റോഡിരികിൽ ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കും ഇടയിൽ പെരുന്തുരുത്തിയിലാണ് 'പുത്തൻപറമ്പിൽ പാരമ്പര്യ മർമ്മ പഞ്ചകർമ്മ ചികിത്സാ കേന്ദ്രം" . ഒരു സാധാരണ വൈദ്യശാലയെന്ന് തോന്നാമെങ്കിലും, അതിനു പിന്നിൽ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യത്തിന്റെയും, അരനൂറ്റാണ്ടിലേറെ നീണ്ട ചികിത്സാനുഭവത്തിന്റെയും കഥയുണ്ട്. ആ കഥയിലെ ഇന്നത്തെ കണ്ണിയാണ് അശോക് കുമാർ പി. എസ് എന്ന ബാബു വൈദ്യർ. 1969ൽ അമ്മയുടെ അമ്മാവൻ പ്രഭാകരനായിരുന്നു ഗുരു. കളരിചികിത്സയിൽ അഗ്രഗണ്യനായിരുന്ന പ്രഭാകര ഗുരുക്കളുടെ സ്വാധീനമാണ് ബാബുവൈദ്യർക്ക് തുണയായത്. ഉണ്ണിയാർച്ച സിനിമയ്ക്കായി നായികയെ വാൾപ്പയറ്റും കളരിയും പരിശീലിപ്പിച്ചതും ഗുരുക്കളായിരുന്നു. പ്രഭാകര ഗുരുക്കളിൽ നിന്ന് മർമ്മചികിത്സയും തിരുമ്മലും തുടങ്ങി പാരമ്പര്യ ചികിത്സകൾ പഠിച്ചു. പിന്നീട് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചെങ്കിലും ബാബു വൈദ്യരുടെ ജീവിതത്തിന്റെ ഭാഗമായി തിരുമ്മൽ ചികിത്സ.
ഒരു രാവിലെ തുടങ്ങി, 
ഒരു ജീവിതം തന്നെ വഴിമാറി
ചികിത്സയുടെ ആദ്യകാലത്ത് രോഗികൾക്ക് പണമല്ല, ആശ്വാസമായിരുന്നു പ്രതിഫലം.
1983 ലാണ്  സ്വന്തമായി ചികിത്സ ആരംഭിച്ചത്. രാവിലെ വീട്ടിലെത്തുന്നവരെ പരിശോധിച്ച ശേഷം മറ്റു ജോലികൾക്കായി പോകുകയായിരുന്നു പതിവ്. എന്നാൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1993ൽ അന്നത്തെ ആയുർവേദ ഡയറക്ടർ വാസുദേവ ശർമ്മയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെത്തി 21 ദിവസം ചികിത്സ നൽകിയതും ബാബു വൈദ്യരുടെ യാത്രയിലെ പ്രധാന അദ്ധ്യായമായി. പിന്നീട് ഓരോ രോഗിയുടെയും സൗഖ്യാനുഭവങ്ങൾ മുഖത്തെ സന്തോഷത്തിലൂടെയും വാക്കുകളിലൂടെയും അനേകരിലേയ്ക്ക് പടർന്നു.
വേദനകൾ മാറി
ബാബു വൈദ്യരുടെ ചികിത്സ തേടിയെത്തിയവരിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരുണ്ട്. സാധാരണക്കാർ മുതൽ പ്രശസ്തർ വരെ. ഇന്നും അവർ വൈദ്യരെ സ്നേഹത്തോടെ ഓർക്കുന്നത് തങ്ങളുടെ ജീവിതം തിരികെ തന്നയാൾ എന്ന നിലയിൽ കൂടിയാണ്.
2003ൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരിയായിരുന്ന ഷെജി ജോസഫ് ഗുരുതരമായ ആരോഗ്യപ്രശ്നവുമായി നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗനിർണയം സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ബാബു വൈദ്യരുടെ ചികിത്സയിലെത്തിയത്. രണ്ട് വർഷത്തിനപ്പുറം ആയുസുണ്ടാവില്ലെന്ന്ചിത്രാ ആശുപത്രിയിൽ നിന്ന് വിധിയെഴുതിയതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ ബാബു വൈദ്യരെ സമീപിച്ചത്. ഒരു മാസം തിരുമ്മൽ ചികിത്സ നൽകിയതിനെ തുടർന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായി. ഷെജി ഊർജസ്വലയായിരിക്കുന്നുവെന്നതാണ് ബാബു വൈദ്യരുടെ ചികിത്സയുടെ ഉറപ്പ്. 2010ൽ വത്തിക്കാനിൽ നിന്നെത്തിയ ഒരു പിതാവും ബാബു വൈദ്യരുടെ ചികിത്സ തേടിയെത്തി, അദ്ദേഹവും സുഖപ്പെട്ടതായി ബാബുവൈദ്യർ ഓർക്കുന്നു.
2017 ൽ ബാബു വൈദ്യർക്ക് വിളിയെത്തിയത് ഡൽഹിയിൽ നിന്ന്. മുൻരാഷ്ട്രപതി പ്രണാബ്കുമാർ മുഖർജിയുടെ മകൻ ഇന്ദ്രജിത് മുഖർജിയെ ചികിത്സിക്കാൻ കൊച്ചിലെത്തണമെന്നായിരുന്നു നിർദേശം. ചികിത്സ വിജയകരമായതോടെ പ്രമുഖ ഡോക്ടർമാരുടെ അന്വേഷണവും വൈദ്യരെ തേടിയെത്തി. വദേശരാജ്യങ്ങളിൽ നിന്നുള്ളവരും വൈദ്യരുടെ മർമ്മ ചികിത്സയിലെ മികവ് തിരിച്ചറിഞ്ഞുകഴിഞ്ഞു.
2018ൽ എത്തിയ മറ്റൊരു വ്യക്തി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം ഡയറക്ടറായിരുന്ന ഫാ. ഇഫ്രേമായിരുന്നു.
41 വർഷമായി തുടരുന്ന നടുവുവേദന. അമേരിക്കയിൽ ഉൾപ്പെടെ ചികിത്സ നടത്തിയിട്ടും മാറുന്നില്ല. 21 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശ്വാസം ലഭിച്ചതാണ് അനുഭവം. ഇന്ന് വയനാട്ടിലെ സഭാ സ്ഥാപനത്തിൽ സേവനം ചെയ്യുന്ന ഫാ. ഇഫ്രേം, ബാബു വൈദ്യരുടെ ചികിത്സയിൽ സുഹൃത്തും സഹോദരനുമായി മാറി.
അനേകരുടെ ആശ്വാസം
2024ൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ചീഫ് കമ്മീഷണറായിരുന്ന അഭയകുമാർ സിംഗും ഭാര്യയും ചികിത്സയ്ക്കായി ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. ഭാര്യയുടെ മുട്ടുവേദനയായിരുന്നു പ്രശ്നം. മരുന്നുകൾ ഒരുപാടു കഴിച്ചു, മാറ്റമില്ല. 
ബാബുവൈദ്യരുടെ ആദ്യ ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി വൈദ്യരും സംഘവും ഛത്തീസ്ഗഡിലേക്ക് പോയി. അവിടെ 21 ദിവസം താമസിച്ച് ചികിത്സ നൽകി. മുട്ടുവേദന പമ്പകടന്നു. ചുണ്ടിൽ ചിരിവിടർന്നു. ബാബു വൈദ്യരുടെ മുഖത്ത് അഭിമാനത്തിളക്കവും.
2025 ജൂണിലാണ് പൊലീസ് മേധാവിയായിരുന്ന നിതിൻ അഗർവാളും ബാബു വൈദ്യരുടെ ചികിത്സ തേടിയെത്തിയത്. നടുവുവേദനയ്ക്ക് തിരുമ്മൽ ചികിത്സ നൽകിയെന്നും വേദനയിൽ ആശ്വാസം ലഭിച്ചതായും ബാബു വൈദ്യർ പറയുന്നു.
ഹരിദ്വാറിൽ നിന്നുള്ള 
ഹൃദയ ബന്ധം
ബാബു വൈദ്യരുടെ ചികിത്സാപാരമ്പര്യത്തിന്റെ മറ്റൊരു ശ്രദ്ധേയമായ അദ്ധ്യായമാണ് ഹരിദ്വാറിലെ നിരഞ്ജനീയ ആശ്രമത്തിന്റെ മഠാധിപതി കൈലാസനന്ദ ഗുരുജി മഹാരാജുമായുള്ളത്. വിട്ടുമാറാത്ത നടുവുവേദനയും മുട്ടുവേദനയും മറ്റ് ശാരീരിക പ്രശ്നങ്ങളും മൂലം വർഷങ്ങളായി ബുദ്ധിമുട്ടിലായിരുന്നു സ്വാമിജി. മണിക്കൂറുകൾ നീണ്ട പൂജയ്ക്ക് ശേഷം സ്വാമിജിക്ക് തനിയെ എഴുന്നേൽക്കാൻ കഴിയില്ല. താങ്ങാനാളില്ലാതെ നടക്കാനും. ഗുരുതരമായ പ്രശ്നത്താൽ വലയുമ്പോഴാണ് ബാബു വൈദ്യരെപ്പറ്റി ഗുരുജി അറിയുന്നത്. വൈദ്യർ നേരിട്ട് ഹരിദ്വാറിലെത്തി ചികിത്സിക്കണമെന്ന ആവശ്യമാണ്  സ്വാമിജി മുന്നോട്ടു വച്ചത്. എന്നാൽ പെരുന്തുരുത്തിയിലെ വൈദ്യശാലയിലെ തിരക്ക് കാരണം പോകാൻ സാധിച്ചില്ല. പകരം മൂത്ത മകനും ശിഷ്യനുമായ ബിബിൻ വൈദ്യരെ അയച്ചു. 15 ദിവസം അവിടെ താമസിച്ച് ചികിത്സ നൽകി. തുടർന്ന് സ്വാമിജിയെ കേരളത്തിലെ വൈദ്യശാലയിലേയ്ക്ക് ക്ഷണിച്ചു. 2026 ജനുവരിയിൽ സ്വാമിജി കേരളത്തിലെത്തി. ചേർത്തലയിലെ ഒരു റിസോർട്ടിൽ താമസിച്ച് അശോകൻ വൈദ്യരും ബിബിൻ വൈദ്യരും ചേർന്ന് 15 ദിവസം ചികിത്സ നൽകി. ശിവരാത്രി ദിവസം ആശ്രമത്തിലെത്തേണ്ടതിനാലും സമയപരിമിതിയും മൂലം ചികിത്സ 15 ദിവസമായി ചുരുക്കി. ഇതിനിടെ സ്വാമിജി ബാബു വൈദ്യരുടെ ചങ്ങനാശേരി ആരമലയിലെ വീടും സന്ദർശിച്ചു. അശോകൻ വൈദ്യനും മക്കളായ ബിബിൻ വൈദ്യനും ഷിബിൻ വൈദ്യനും കുടുംബാംഗങ്ങളും നിരവധി ഭക്തജനങ്ങളും ചേർന്ന് ഉത്സവാന്തരീക്ഷത്തിലാണ് സ്വാമിജിയെ സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം വളർന്ന നിമിഷം കൂടിയായിരുന്നു അത്. പിന്നീട് സ്വാമിജിയെ ഹരിദ്വാറിലെത്തി ബാബു വൈദ്യർ ചികിത്സിച്ചു. വേദനയും കഷ്ടപ്പാടും പൂർണമായും ഭേദപ്പെടുത്തി.
ശരീരത്തെ വായിക്കുന്ന
വിരലുകൾ
ബാബു വൈദ്യരുടെ ചികിത്സാരീതിയെക്കുറിച്ച് പറയുമ്പോൾ ആദ്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അതിന്റെ പാരമ്പര്യ സ്വഭാവമാണ്. യന്ത്രങ്ങളുടെ സഹായമില്ലാതെ കൈവിരലുകളിലൂടെ ശരീരത്തിലെ നാഡീഞരമ്പുകൾ പരിശോധിക്കുന്ന രീതിയാണ് തന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഇതിനെ 'ഫിസിക്കൽ സ്‌കാനിംഗ്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ശരീരത്തിലെ വിവിധ ഭാഗങ്ങൾ കൈവിരലുകളിലൂടെ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൾ മനസ്സിലാക്കി തിരുമ്മൽ ചികിത്സ നൽകും. മൈഗ്രെയ്ൻ, അലർജി, തുമ്മൽ, ആസ്ത്മ, കൂർക്കംവലി തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ബാബുവൈദ്യരുടെ കൈയിൽ പരിഹാരമുണ്ട്. പാരമ്പര്യത്തനിമയായതിനാൽ പാർശ്വഫലങ്ങളൊന്നുമില്ല.
വയറുതിരുമ്മൽ
ബാബു വൈദ്യരുടെ ചികിത്സാരീതിയിൽ പ്രത്യേകം പറയേണ്ട മറ്റൊരു ഭാഗമാണ് വയറുതിരുമ്മൽ.
അസിഡിറ്റി, ഫാറ്റി ലിവർ, ഫൈബ്രോയ്ഡ്, ഗർഭപാത്രവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ, ആമാശയകുടൽ സംബന്ധമായ ബുദ്ധിമുട്ടുകൾ, മലബന്ധം, പൈൽസ്, വയറുവേദന, മൂത്രമൊഴിക്കുമ്പോഴുള്ള ചുടിച്ചിൽ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ആളുകൾ ചികിത്സ തേടിയെത്തുന്നു. 
സ്‌ട്രോക്കിനെ തുടർന്നുണ്ടാകുന്ന തളർച്ചയും ശരീരത്തിലെ വിവിധ ഭാഗങ്ങളിലുള്ള മുഴകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ചികിത്സ നൽകുന്നുണ്ട്. മരുന്നുകളെയും യന്ത്രങ്ങളെയും ആശ്രയിക്കാതെ, കൈകളുടെ സ്പർശത്തിലൂടെ ശരീരത്തെ മനസ്സിലാക്കി തിരുമ്മി മാറ്റുകയാണ് വൈദ്യരുടെ രീതി.
ചികിത്സയുടെ 
കുടുംബയാത്ര
ഒരു ഘട്ടത്തിൽ ചികിത്സ ഒറ്റയാൾ യാത്രയായിരുന്നു. ഇന്ന് അതൊരു കുടുംബയാത്രയാണ്.
2000 മുതൽ ബിബിൻ ബാബുവും ഷിബിൻ ബാബുവും അച്ഛനൊപ്പം ചികിത്സാരംഗത്ത് സജീവമായി. പാരമ്പര്യ കളരി ചികിത്സയുടെ അറിവ് അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്ന പ്രക്രിയയും അതോടൊപ്പം ആരംഭിച്ചു. 
ഇന്ന് പെരുന്തുരുത്തിയിലെ പാരമ്പര്യ മർമ്മ പഞ്ചകർമ്മ ചികിത്സാകേന്ദ്രം ആയിരങ്ങൾക്ക് ആശ്വാസ കേന്ദ്രമായി മാറുന്നു. അതിൽ സാധാരണക്കാരും ഉദ്യോഗസ്ഥരും വി.ഐ.പികളുമൊക്കെ ഉൾപ്പെടും. 
വേദനയും സങ്കടവുമായി വരുന്നവർ നിറഞ്ഞ ചിരിയോടെ മടങ്ങുന്നു. ബാബുവൈദ്യർക്ക് താങ്ങായി ബിബിൻ വൈദ്യരും ഷിബിൻ വൈദ്യരും രണ്ട് ആയുർവേദ ഡോക്ടർമാരും 15 ജീവനക്കാരും ചേർന്നാണ് ചികിത്സ.കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABU VAIDHYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION