SignIn
Kerala Kaumudi Online
Monday, 10 August 2026 6.58 AM IST

വാരാണസിയുടെ രുദ്രയായി മഹേഷ് ബാബു

ss

എസ് .എസ് .രാജമൗലി സംവിധാനം ചെയ്യുന്ന ‘വാരാണസി’യിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു അവതരിപ്പിക്കുന്ന രുദ്രയുടെ ലുക്ക് പുറത്ത്. മഹേഷ് ബാബുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ലുക്ക് പുറത്തിറങ്ങിയത്.  ആദ്യ ചിത്രം ഇടതൂർന്ന കാടിനുള്ളിൽ മുളകൊണ്ടുള്ള ചങ്ങാടത്തിൽ വിശ്രമിക്കുന്ന രുദ്രയെയാണ് കാണുന്നത്. അനായാസമായ കൂൾ ലുക്കിനൊപ്പം, കഥാപാത്രത്തിന്റെ നിശബ്ദമായ തീവ്രതയും ആകർഷണീയമായ സാന്നിധ്യവും പ്രകടമാണ്. രണ്ടാമത്തെ ചിത്രം കാഴ്ചക്കാരെ   കെനിയയിലെ മസായി മാറയിലേക്ക് എത്തിക്കുന്നു. 

ജിറാഫുകളും വൈൽഡ്‌ബീസ്റ്റുകളും നിറഞ്ഞ വിശാലമായ ഭൂമിയിൽ നിൽക്കുന്ന രു ദ്ര. കഥാപാത്രത്തിന്റെ ആത്മവിശ്വാസവും ശക്തമായ സാന്നിധ്യവും ഈ ദൃശ്യത്തിൽ വ്യക്തമാണ്. രണ്ട് ചിത്രങ്ങളും ചേർന്ന് ‘വാരാണസി’യുടെ വിശാലമായ ലോകത്തിന്റെ നേർക്കാഴ്ചയാണ് നൽകുന്നത്. നൂറ്റാണ്ടുകൾ പിന്നിടുന്ന ഇതിഹാസ ചിത്രമായാണ് ‘വാരാണസി’ ഒരുങ്ങുന്നത്.


പ്രിയങ്ക ചോപ്ര ആണ് നായിക. പൃഥ്വിരാജ്, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എം.എം. കീരവാണിയാണ് സംഗീതം. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് നിർമ്മാണം. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണസി’ പൂർണമായും െ എമാക്സിൽ ചിത്രീകരിക്കുന്ന ആദ്യ നോൺ ഇംഗ്ളീഷ് ചിത്രം ആണ്. ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും.പി. ആർ .ഒ മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY