SignIn
Kerala Kaumudi Online
Sunday, 09 August 2026 7.59 AM IST

അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്; നിർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി

arjun-ayanki
അർജുൻ ആയങ്കി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ കുടുക്കാൻ നി‌ർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി. കണ്ണൂരിലെ അപാർട്‌മെന്റിൽ നിന്ന് ഇന്നലെ രാത്രി രണ്ടരയോടെയാണ് അർജുൻ ആയങ്കിയെ പൊലീസ് സംഘം പിടികൂടിയത്.

നിയമസഹായം തേടുന്നതിനായി സുഹൃത്തുക്കളായ അഭിഭാഷക ദമ്പതികളെ കാണാനാണ് അർജുൻ ആയങ്കി കണ്ണൂരിലെത്തിയത്. നഗരത്തിലെത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് ഇയാൾ അഭിഭാഷകരുടെ വീട്ടിലേക്ക് പോയത്. സംശയം തോന്നിയ ഓട്ടോഡ്രൈവർ വിവരം കണ്ണൂർ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അർജുനെ വളഞ്ഞത്.

ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിഭാഷകയുടെ വീട്ടിൽനിന്ന് അർജുനെ അറസ്റ്റ് ചെയ്‌തത്. സംഭവസമയം അർജുൻ ആയങ്കി മാത്രമാണ് അപാർട്‌മെന്റ്റിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചതിന് കണ്ണൂർ പൊലീസിൽ രജിസ്റ്റർ ചെയ്‌ത കേസിനാണ് നിലവിലെ അറസ്റ്റ്. രണ്ട് മണിക്കൂറോളം അർജുൻ ആയങ്കിയെ പൊലീസ് ചെയ്‌തെങ്കിലും ഒളിവിൽ കഴിഞ്ഞ സ്ഥലത്തെകുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN AYANKI, POLICE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA