
ഗവർണർ പറഞ്ഞത് അതുപോലെ ചെയ്യാമെന്ന രീതിയിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ. രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ബി.ജെ.പി പറയുന്നത് പൂർണമായി നടപ്പാക്കുകയാണ് യു.ഡി.എഫ് സർക്കാർ. ജനാധിപത്യത്തിൽ തിരഞ്ഞെടുത്ത സർക്കാരിനാണ് പ്രാധാന്യം. ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ സർക്കാർ വന്ന ശേഷം കാവിവത്കരണം ത്വരിതപ്പെടുകയാണ്. മന്ത്രിമാരുടെ പ്രതികരണങ്ങളിലെ വൈരുദ്ധ്യം സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ വീഴ്ച സംഭവിച്ചു.
പി.രാജീവ്
മുൻമന്ത്രി.
തരൂർ, ബി.ജെ.പിക്ക് സുഖിക്കുന്ന
വർത്തമാനം പറയരുത്
ശശി തരൂർ, ബി.ജെ.പിക്ക് സുഖിക്കുന്ന വർത്തമാനം പറയരുത്. രാഹുൽ ഗാന്ധിയുടെ അലഹബാദിലെ പരിപാടിക്ക് നിറയെ വിദ്യാർത്ഥികളെത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുണ്ടായിരുന്നു. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അറിഞ്ഞോ, അറിയാതെയോ അങ്ങനെ പറയരുത്. രാഹുൽ ഗാന്ധിയെ രണ്ടു പറഞ്ഞാൽ ബി.ജെ.പിക്ക് സുഖിക്കുമെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം അത് പറഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല. എഫ്.സി.ആർ.എ ബിൽ തട്ടിക്കൂട്ടി കൊണ്ടുവരാൻ പറ്റില്ല. ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ട്. എത്ര രൂപയാണ് രജിസ്ട്രേഡ് സംഘടന പോലുമല്ലാത്ത ആർ.എസ്.എസ് സമാഹരിക്കുന്നത്. തന്റേടം ഉണ്ടെങ്കിൽ ആർ.എസ്.എസിനെ നിയന്ത്രിക്ക്. വന്ദേമാതര വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ല.
അമിത് ഷാ എത്തും വരെ ലോക് സഭാ നടപടികളുമായി സഹകരിക്കില്ല.
കെ.സി.വേണുഗോപാൽ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |