SignIn
Kerala Kaumudi Online
Sunday, 19 July 2026 12.50 AM IST

ധെെര്യമുണ്ടോ? ഒരു രാത്രി തങ്ങിയാൽ പതിനായിരങ്ങൾ സമ്പാദിക്കാം; വ്യത്യസ്ത ഓഫറുമായി കമ്പനി

home
പ്രതീകാത്മക ചിത്രം

ടോക്കിയോ: പ്രേതത്തെയും പിശാചിനെയും പേടിയില്ലാത്തവർക്ക് സുവർണാവസരം. പ്രേതമില്ലെന്ന് തെളിയിച്ചാൽ പതിനായിരങ്ങൾ സമ്പാദിക്കാം. ജപ്പാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുത്തൻ സേവനത്തെ പറ്റിയാണ് പറയുന്നത്. ടോക്കിയോ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ കാച്ചിമോഡാണ് പ്രേതപ്പേടി തുരത്താനായി വ്യത്യസ്ത ആശയം അവതരിപ്പിച്ചത്. കമ്പനിയിലെ 'പ്രേതാന്വേഷകർ' പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന വീടുകളിൽ രാത്രി തങ്ങി അവിടെ അമാനുഷികമായി ഒന്നുമില്ലെന്നും താമസത്തിന് സുരക്ഷിതമാണെന്നും തെളിയിക്കും. കമ്പനി ഒരു രാത്രിക്ക് 88,000 യെൻ വീതം (52,100 രൂപ) പ്രതിഫലം നൽകും.


'ജികോ ബുക്കെൻ' എന്നറിയപ്പെടുന്ന വീടുകളുടെയും പ്ലോട്ടുകളുടെയും ചീത്തപ്പേര് മാറ്റിയെടുക്കാനാണ് കമ്പനി ഇത് തുടങ്ങിയത്. കൊലപാതകം, ആത്മഹത്യ, തീപിടിത്തം, അസ്വാഭാവിക മരണം തുടങ്ങി ദുരൂഹതകൾക്ക് വേദിയായ ഇടങ്ങളാണ് ജികോ ബുക്കെൻ. ജാപ്പനീസ് ഷിന്റോ സംസ്‌കാരം പ്രകാരം മരണം ദൗർഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരാശയോടെ മരണപ്പെടുന്ന വ്യക്തികൾ പ്രതികാരമുള്ള ആത്മാക്കളായി മാറുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ജാപ്പനീസ് റിയൽ എസ്റ്റേറ്റ് നിയമപ്രകാരം വീടിന്റെയും സ്ഥലത്തിന്റെയും ചരിത്രം അത് വാങ്ങുന്നവരോടും വാടകയ്ക്ക് എടുക്കുന്നവരോടും ഏജന്റുമാർ വെളിപ്പെടുത്തിയിരിക്കണം. ഇക്കാരണങ്ങളാൽ ദുരന്തകഥയുള്ള വീടുകളെ ആർക്കും വേണ്ട. വാടക കുത്തനെ കുറച്ചിട്ടും രക്ഷയില്ല. കാച്ചിമോഡിനെ പോലെ മറ്റ് കമ്പനികളും സമാന സേവനങ്ങളുമായി രംഗത്തുണ്ട്.

  •  പ്രേതാന്വേഷകർ രാത്രി 10 മുതൽ രാവിലെ ആറ് വരെ വീട്ടിൽ തങ്ങും. നിരീക്ഷണ ക്യാമറ, തെർമൽ ഇമേജിംഗ് ഉപകരണം, ഓഡിയോ റെക്കോഡർ, ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് മീറ്റർ തുടങ്ങിയവ സ്ഥാപിക്കും
  •  മുറികളിലെ താപനില, അന്തരീക്ഷ മർദ്ദം തുടങ്ങിയവ ഓരോ മണിക്കൂറിലും നിരീക്ഷിച്ച് രേഖപ്പെടുത്തും. അസ്വാഭാവികതകൾ ഉണ്ടായില്ലെങ്കിൽ കമ്പനി സമഗ്ര റിപ്പോർട്ടും സർട്ടിഫിക്കറ്റും നൽകും
  • വീട് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഉടമകൾക്ക് ഈ രേഖകൾ ഉപയോഗിക്കാം

English Summary

A Japanese real estate company is offering around ₹52,000 to people willing to spend a night in properties believed to be haunted. The initiative aims to prove the homes are safe and restore their market value.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAPAN HAUNTED HOUSE JOB, JIKO BUKKEN, HAUNTED HOUSE JAPAN, JAPANESE REAL ESTATE, JAPAN VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY