ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് കാവേരി ജല മാനേജ്മെന്റ് അതോറിട്ടി അനുവദിച്ച ജലവിഹിതം കുറവാണെന്നാണ് വാദം. കനത്ത മഴ കൃഷ്‌ണരാജ സാഗര, കബനി റിസർവോയറുകളിലെ വൃഷ്‌ടിപ്രദേശത്ത് ലഭിച്ചിട്ടുണ്ട്. ഈസാഹചര്യത്തിൽ 26.954 ടി.എം.സി ജലം തമിഴ്നാടിന് അവകാശപ്പെട്ടതാണ്. എന്നാൽ 4.536 ടി.എം.സി മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |