കാവേരി നദീജല തർക്കം 13ന് പരിഗണിക്കും
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 13ന് പരിഗണിക്കും.
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 13ന് പരിഗണിക്കും.
ന്യൂഡൽഹി: മാദ്ധ്യമങ്ങൾ നടത്തുന്നത് പൊതുപ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, അത്തരം സ്ഥാപനങ്ങൾക്കെതിരെയുള്ള റിട്ട് ഹർജികൾ നിലനിൽക്കുമെന്ന് നിലപാടെടുത്തു.
ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തിനെതിരായ പൊലീസ് നടപടിയിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നൽകുമെന്നും ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. എന്നാൽ, അമിത് ഷാ വരുന്നതിൽ പ്രതിപക്ഷത്തോട് റിജിജു ഉപാ
ന്യൂഡൽഹി: രാജ്യത്തെ പതിനാറിൽപ്പരം ട്രൈബ്യൂണലുകളുടെനിയമനത്തിനും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കാൻ ദേശീയ ട്രൈബ്യൂണൽസ് കമ്മിഷൻ രൂപീകരിക്കും. 'ട്രൈബ്യൂണൽ പരിഷ്‌ക്കരണ ബിൽ 2026' ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി. രാ
ന്യൂഡൽഹി: ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും അൽഗോരിതം ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമാകണമെന്ന്,
കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ അനുകൂലിച്ച് ശിരോമണി അകാലിദൾ. ബില്ലിനെ അനുകൂലിക്കുന്നതായി പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്തെ സമരകേന്ദ്രമായ ജന്തർ മന്ദർ അടച്ചുപൂട്ടാത്തത് എന്തെന്ന് ഡൽഹി സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിനകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി.
ന്യൂഡൽഹി: പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ വ്യോമസേന വിംഗ് കമാൻഡർ നിർണയക വിവരങ്ങൾ ചോർത്തി നൽകി.
ന്യൂഡൽഹി: 20% എഥനോളും 80% പെട്രോളും ചേർന്ന ഇ-20 ഇന്ധനം വിശ്വാസത്തോടെ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഇന്ധനത്തിൽ ഈർപ്പവും ക്ലോറൈഡും അടങ്ങിയിട്ടുണ്ടെന്ന ആശങ്കകൾ തള്ളി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി വിതരണ ശൃംഖലയിലുടനീളം പരിശോധന നടത്തി. ഇന്ധനത്തിന്റെ ഗുണനിലവാരം നിർദ്ദിഷ്ട പരിധികൾക്കുള്ളിലാണ്. ഇന്ധന മലിനീകരണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിതരണ ശൃംഖലയിലുടനീളം തുടർച്ചയായി ഗുണനിലവാര നിരീക്ഷണം നടത്തുന്നുണ്ട്. എവിടെയെങ്കിലും ചെറിയ വ്യതിയാനം കണ്ടെത്തിയാൽ ഉടനടി നടപടികളുണ്ടാകും. നാല് ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രം പറഞ്ഞു.
ന്യൂഡൽഹി: ആശങ്ക വേണ്ട. ഉപഭോക്താക്കളുടെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ. അതേസമയം, വ്യാപാരികളിൽ നിന്ന് സീറോ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് വ്യക്തത വരുത്തിയത്.
ന്യൂഡൽഹി: ആയുർവേദ മേഖലയ്‌ക്ക് സമഗ്ര സംഭാവന നൽകിയ യു.പിക്കാരനായ വൈദ്യ ബാലേന്ദു പ്രകാശ് (67) അന്തരിച്ചു. ഡെറാഡൂണിൽ ഹൃദയാഘാതം കാരണമായിരുന്നു അന്ത്യം. 1999ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ.നാരായണനെയും ചികിത്സിച്ചിട്ടുണ്ട്. ക്യാൻസറും പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖങ്ങൾ ചികിത്സിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെറാഡൂണിൽ പടാവ് സ്‌പെഷ്യാലിറ്റി ആയുർവേദ സെന്റർ സ്ഥാപിച്ചു. തിരുവനന്തപുരത്തെ ആർ.സി.സിയിലും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. വൈദ്യ ബാലേന്ദു പ്രകാശിന്റെ നിര്യാണത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചിച്ചു.
ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടിയിലെ 57-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) കോൺഗ്രസിനേക്കാൾ യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്നെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
ന്യൂഡൽഹി: നീറ്ര് യു.ജി പരീക്ഷയിലെ ഒ.എം.ആർ ഷീറ്റിൽ പൊരുത്തക്കേടുകളെന്ന് ചൂണ്ടിക്കാട്ടി 6 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡൽഹി: 1986ൽ രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കേസിന് 40-ാം വർഷം സുപ്രീംകോടതിയിൽ അന്ത്യം.
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ തയ്യാറാക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഡൽഹിയിലെ എൻ.ടി.എയുടെ ഓഫീസിൽ നിന്നുതന്നെയാണ് പുറത്തു കടത്തി വില്പന നടത്തിയതെന്ന് സി.ബി.ഐ. ചോദ്യപേപ്പർ പരിഭാഷപ്പെടുത്തിയ പൂനെ സ്വദേശികളായ മൂന്നുപേരാണ് ഈ കടുംകൈ ചെയ്തത്.
ന്യൂഡൽഹി: ജഡ്‌ജിമാർ സർക്കാർ ജീവനക്കാരല്ലെന്നും അവരുടെ വിരമിക്കൽ പ്രായം പ്രത്യേകമാകാമെന്നും സുപ്രീംകോടതി.
ന്യൂഡൽഹി: കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇന്നലെ കേസിലെ 13 പ്രതികൾക്കും കൈമാറി. കുറ്റപത്രം സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമെടുത്തേക്കും.
ന്യൂഡൽഹി: മകളുടെ പ്രായമുള്ള സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക സ്ഥാപകനും മുൻ എഡിറ്റർ-ഇൻ-ചീഫുമായ തരുൺ തേജ്പാലിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു
ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിനുള്ള എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ ആഗസ്റ്ര് 12ന് പാർലമെന്റിൽ ചർച്ച നടക്കും.
ന്യൂഡൽഹി: കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിശദാംശം ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 6 മാസം സമയം ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. വഖഫ് ട്രൈബ്യൂണൽ 6 ആഴ്ച മാത്രമാണ് അനുവദിച്ചത്. കേരള ഹൈക്കോടതിയും അക്കാര്യം അംഗീകരിച്ചതോടെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: കർശന ജാമ്യവ്യവസ്ഥകൾ വയ്‌ക്കുന്നത് ജാമ്യം നിഷേധിക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ ലഹരിക്കേസിൽ 10 വർഷം തടവുശിക്ഷ ലഭിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ഫൈസലിന് മദ്രാസ് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. സർക്കാർ ജീവനക്കാർ ജാമ്യം നിൽക്കണം, പ്രതി ഇനി കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് അവർ ഉറപ്പുനൽകണം, കേസെടുത്ത തേനി പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും ഹാജരാകണം എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ. ഇതോടെ അഡ്വ.എം.ആർ. അഭിലാഷ് മുഖേന പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അപ്രായോഗികമായ വ്യവസ്ഥകളാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.
ന്യൂഡൽഹി: എല്ലാ കൂട്ടമാനഭംഗക്കേസുകളിലും മരണം വരെ ജീവപര്യന്തം കഠിനതടവ് വിധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ പീഡനക്കേസ് പ്രതിക്ക് വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം തടവായി കുറച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഈ കേസിൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിച്ചു. 35 വയസാണ് പ്രതിക്ക്. മനം മാറ്റത്തിനും സ്വയം തിരുത്തലിനും സാദ്ധ്യതയുണ്ട്. 10 വർഷത്തോളമായി ജയിലിൽ കഴിയുന്നു. അവിടെ നല്ല പെരുമാറ്റമാണെന്ന പ്രതിയുടെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, സാമൂഹികവും നിയമപരവുമായ പുരോഗതിയുണ്ടായിട്ടും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി. 2016 സെപ്‌തംബർ ഏഴിനാണ് സംഭവം. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് എഹ്സാന്റെ ഓട്ടോയിൽ കയറിയ യുവതിയെ ആൾപാർപ്പില്ലാത്ത സ്ഥലത്തെത്തിച്ചു. സുഹൃത്തിനെ അവിടേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് യുവതിയെ മാനഭംഗപ്പെടുത്തി.
ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ക്ലിപ്പുകൾ മാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി ജൂലായ് 24ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ന്യൂഡൽഹി: സമരം നടത്തുന്ന യുവജനങ്ങൾക്ക് നേരെ ബലപ്രയോഗമല്ല നടത്തേണ്ടതെന്നും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവജനങ്ങളെ ഉപദേശിച്ച് ശാന്തരാക്കുക എന്നതാണ് ഉചിതമായ മാർഗം. കൗൺസിലിംഗും നൽകേണ്ടി വരും. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാക്കണം. സമാധാനപരമായ പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിക്കണം.
ന്യൂഡൽഹി: തേഡ് പാർട്ടി ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന താത്പര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യത്തെ 56%ൽപ്പരം വാഹനങ്ങൾ ഇൻഷ്വർ ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കും നടത്തുന്ന എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മാതൃകയിൽ നീറ്റ് യു.ജിയും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായി മാറ്റുമെന്ന് കേന്ദ്ര ഗവൺമെന്റ്.
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിലെ ഇരയെ കോടതിയുടെ അതിഥിയായി കാണണമെന്നും,മോശം പരാമർശം വേണ്ടെന്നും ജഡ്‌ജിമാർക്ക് സുപ്രിം കോടതി മാർഗരേഖ. നാഷണൽ ജുഡിഷ്യൽ അക്കാഡമി രൂപീകരിച്ച, സുപ്രീം കോടതി റിട്ട. ജഡ്ജി അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയാണ് മാർഗ രേഖ തയാറാക്കിയത്.
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ധനവിനിയോഗ ബിൽ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചത് ഉച്ചയ്‌ക്ക് 02.11ന്. വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയും അയോദ്ധ്യ സംഭാവനക്കൊള്ളയിൽ ചർച്ചയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്ന സമയം
ന്യൂഡൽഹി: സ്ത്രീധന പീഡന നിരോധന നിയമം ലിവ് ഇൻ ബന്ധങ്ങൾക്കും ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ന്യൂഡൽഹി: റഷ്യൻ ഡ്രോൺ ആക്രമണത്തിനിടെ യുക്രെയിനിലെ ഒഡേസ തുറമുഖത്തിനു സമീപം കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന വിദ്യാർത്ഥി സമരത്തിലെ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതിയുടെ അനുമതി.
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കാനുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ശബ്‌ദവോട്ടോടെ ഇന്നലെ ലോക്‌സഭ പാസാക്കി. എം.എസ്.എം.ഇ വികസന ഭേഗതി ബില്ലും ശബ്‌ദ വോട്ടോടെയാണ് രാജ്യസഭ കടന്നത്.
ന്യൂഡൽഹി: വിനേഷ് ഫോഗട്ട് അടക്കം ആറ് വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമക്കേസിൽ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പ്രതിപ്പട്ടികയിൽ ചേർത്ത ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമറിനെയും കുറ്റ വിമുക്തനാക്കി. ഇരുവർക്കുമെതിരായ ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് അശ്വിനി പൻവാർ വ്യക്തമാക്കി. സന്തോഷത്തിന്റെ ദിനമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം. തനിക്കെതിരായ കുറ്റം തെളിഞ്ഞാൽ തൂങ്ങി മരിക്കുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കൂട്ടിച്ചേർത്തു. പിന്മാറില്ലെന്നും,പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു. . ബി.ജെ.പി നേതാവായ ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാൻ കേസിന്റെ തുടക്കം മുതൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും പ്രവർത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട്
ന്യൂഡൽഹി: രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് 5.64 കോടി കേസുകൾ. കേരളത്തിൽ 18,12,563 കേസുകളിൽ തീരുമാനമാകാനുണ്ടെന്നും കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. സുപ്രീംകോടതിയിൽ
ന്യൂഡൽഹി: സമര ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി.
ന്യൂഡൽഹി: സംഘടിത കുറ്റകൃത്യമെങ്കിൽ ഏഴ് വർഷം വരെ തടവും, പരമാവധി പിഴത്തുക 10 കോടിയും വ്യവസ്ഥ ചെയ്തുള്ള പൊതു പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി.
ന്യൂഡൽഹി: വിമാനത്താവളങ്ങൾക്ക് ഒരു പ്രത്യേക കുടുംബത്തിലെ അംഗങ്ങളുടെ പേര് നൽകിയിരുന്ന കാലം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ന്യൂഡൽഹി: യുവജനങ്ങളെ ശരിയായ ദിശയിൽ നയിക്കാനും ഭാവിയിലേക്ക് സജ്ജരാക്കാനുമുള്ള വാഹനമാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: ഓണക്കാലത്ത് സംസ്ഥാന സർക്കാരിനു ആശ്വാസമായി 2597 കോടി അധിക ഗഡു അനുവദിച്ച് കേന്ദ്രം. ആഗസ്റ്റ് മാസത്തെ പതിവ് നികുതി വിഹിതത്തിനു പുറമെയാണിത്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രധനമന്ത്രാലയം വിശദീകരിച്ചു. കേരളം അടക്കം സംസ്ഥാനങ്ങൾക്കായി മുൻകൂർ അധിക ഗഡുവായി 1,09,019 കോടിയാണ് അനുവദിച്ചത്.
ന്യൂഡൽഹി: കൊളീജിയം സംവിധാനത്തിൽ സുതാര്യത അനിവാര്യമെന്ന് സുപ്രീംകോടതി ജഡ്‌ജി ഉജ്ജൽ ഭുയാൻ.
ന്യൂഡൽഹി: അയോദ്ധ്യ സംഭാവന കൊള്ളയിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാർ നടത്തിയ തെരുവുനാടകത്തിൽ വാരാണസി പൊലീസ് കേസെടുത്തു.
ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് നാവിക സേന ഉപമേധാവിയായി ഇന്നലെ ചുമതലയേറ്റു. തൃശൂർ കുരിയച്ചിറ സ്വദേശിയാണ്.
ന്യൂഡൽഹി: ആശ്രിത നിയമനങ്ങളിൽ വിവാഹിതയായ മകളെ ഒഴിവാക്കരുതെന്ന് സുപ്രീംകോടതി. വിവാഹമോചനം നേടിയെങ്കിലേ ഇത്തരം നിയമനങ്ങളിൽ പരിഗണിക്കൂവെന്ന നയം ഭരണഘടനാ വിരുദ്ധമാണ്.
ന്യൂഡൽഹി: തമിഴ്നാട്ടിലെ ടാസ്‌മാക് അഴിമതിക്കേസിൽ ഡി.എം.കെ എം.എൽ.എയും,മുൻമന്ത്രിയുമായ സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി: ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ കത്തിക്കുന്ന സംഭവങ്ങളിൽ യു.എ.പി.എ എങ്ങനെ ചുമത്താൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. 2024ൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അബ്‌ദുൾ മാലികിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ന്യൂഡൽഹി: മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കള്ളപ്പാട് ഇടപാട് നടന്നുവെന്ന് ആരോപിച്ച് ബംഗാളിലെ ബി.ജെ.പി എം.എൽ.എയായ ബിശ്വനാഥ് ദാസ് സമർപ്പിച്ച പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം.
ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
ന്യൂഡൽഹി: രാവിലെ 10.30. പാർലമെന്റ് വളപ്പിലെ മകരദ്വാർ. പൂജാരി വേഷത്തിൽ ഒരാൾ തറയിലിരിപ്പുണ്ട്, കൂടെ മൂന്ന് കാണിക്കപ്പെട്ടികളും.