SignIn
Kerala Kaumudi Online
Sunday, 30 August 2026 4.17 AM IST

മനസിന്റെ മായാജാലങ്ങൾ

maya

''പ്രപഞ്ചം പുറത്തുള്ള അനന്തതയാണെങ്കിൽ, മനസ് ഉള്ളിലുള്ള അനന്തതയാണെന്നു പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? പ്രപഞ്ചത്തേക്കാൾ വിശാലമായ, മനസ് സ്വന്തമായുള്ള ജീവിയാണ് മനുഷ്യൻ എന്നതിൽ തർക്കമുണ്ടോ? നമ്മൾ രാത്രിയിലെ ആകാശത്തേയ്ക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ ആദ്യം ചിന്തയിലെത്തുന്നത് പ്രപഞ്ചത്തിന്റെ അനന്തമായ വിശാലതയെക്കുറിച്ചല്ലേ! എണ്ണമറ്റ നക്ഷത്രങ്ങൾ, കോടിക്കണക്കിന് ഗാലക്സികൾ, അളക്കാനാവാത്ത ദൂരങ്ങൾ-ഇവയ്ക്കിടയിൽ മനുഷ്യൻ എത്ര ചെറുതാണ്. എന്നാൽ, അതേ മനുഷ്യൻ തന്റെ ചെറിയ ശരീരത്തിനുള്ളിൽ ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നു. നക്ഷത്രങ്ങളുടെ ജനനവും മരണവും സങ്കൽപ്പിക്കുന്നു. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള ലോകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. ഭൂതകാലത്തെ ഓർക്കുകയും ഭാവി സ്വപ്നം കാണുകയും ചെയ്യുന്നു. അവിടെയാണ് മനസിന്റെ മഹത്വം. പ്രപഞ്ചത്തെ കാണുന്നത് നമ്മുടെ കണ്ണുകളാണ് എന്നത് ശരിയാകുമോ? അതോ, കണ്ണുകൾ കാഴ്ചയെ സ്വീകരിക്കുന്നു, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ടു കാണുന്നു എന്നതാണോ ശരി? എന്നാൽ, പ്രപഞ്ചത്തെ അർത്ഥമുള്ളതാക്കുന്നത് നമ്മുടെ മനസാണ്. ഭാവനയിലൂടെ ചന്ദ്രനിലേയ്ക്ക് യാത്ര ചെയ്യാം, ഭൂതകാലത്തിലേയ്ക്ക് ഓർമയിലൂടെ മടങ്ങിപ്പോകാം. സ്വപ്നത്തിൽ പുതുലോകം സൃഷ്ടിക്കാം. അതിനാൽ മനസ് വെറും ചിന്തകളുടെ ഇടമല്ല, സങ്കൽപ്പങ്ങളുടെ വിശാല ആകാശമാണ്. മനസിന്റെ വലുപ്പം അറിവിൽ മാത്രമല്ല, സ്നേഹത്തിലും കാണാം. സ്വന്തം സന്തോഷത്തിനൊപ്പം മറ്റൊരാളുടെ സന്തോഷത്തിലും സന്തോഷിക്കാൻ കഴിയുന്ന മനസ് വലുതാണ്. മറ്റൊരാളുടെ വേദന സ്വന്തം പോലെ അനുഭവിക്കാൻ കഴിയുന്ന മനസ് അതിലും വലുതാണ്. ക്ഷമിക്കാൻ കഴിയുന്ന മനസ് വിശാലമാണ്. മറക്കാൻ കഴിയുന്ന മനസ് സമാധാനമുള്ളതാണ്. മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയുന്ന മനസ് മഹത്തായതാണ്. എന്നാൽ വിശാല മനസ് എന്നത് എല്ലാം സഹിക്കണമെന്നല്ല. അനീതിക്കെതിരെ ഉറച്ചു നിൽക്കാനും ആത്മാഭിമാനം സംരക്ഷിക്കാനും കഴിയണം. അതുകൊണ്ട് മനസിന് വലുപ്പത്തോടൊപ്പം കരുത്തും വേണം. പ്രപഞ്ചം പുറത്തുള്ള അത്ഭുതമാണെങ്കിൽ മനസ് ഉള്ളിലുള്ള പ്രപഞ്ചമാണ്. പുറത്തെ പ്രപഞ്ചത്തെ കീഴടക്കാൻ മനുഷ്യൻ ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യുന്നു. എന്നാൽ സ്വന്തം മനസിന്റെ ആഴങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് അതിലും വലിയ സാഹസമാണ്. പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്താൻ ശാസ്ത്രം സഹായിക്കും. സ്വന്തം മനസിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ഒരു പരിധിവരെ ആത്മപരിശോധന സഹായിക്കും. ഒരു പക്ഷേ, മനുഷ്യന്റെ ഏറ്റവും വലിയ യാത്ര ബഹിരാകാശത്തിലേയ്ക്കുള്ളതല്ല; സ്വന്തം മനസിലേയ്ക്കുള്ളതാണ്. പ്രപഞ്ചം നമ്മെ അത്ഭുതപ്പെടുത്തുന്നു; മനസ് പ്രപഞ്ചത്തെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നു!""പ്രഭാഷകൻ സദസ്യരെ നോക്കുമ്പോൾ മിക്കമുഖങ്ങളിലും പ്രപഞ്ചസഞ്ചാരത്തിനു പോയൊരു ഭാവമായിരുന്നു.
''മനസിന്റെ വലിപ്പവും കടുപ്പവും ശരീരത്തിന്റെ വലിപ്പം കൊണ്ടോ, സമ്പത്തിന്റെ അളവ്കൊണ്ടോ, പദവി കൊണ്ടോ അല്ലല്ലോ അളക്കുന്നത്. പ്രതിസന്ധികളെ നേരിടാനുള്ള മനസിന്റെ ശക്തി വ്യക്തിത്വത്തിന്റെ ശക്തിയാണ്. നമുക്ക് ഇഷ്ടമില്ലാത്തവരോടും മാന്യമായി പെരുമാറാൻ കഴിയുമ്പോഴാണ് മനസിന്റെ വലിപ്പം തെളിയുന്നത്. ഒരിക്കൽ നെപ്പോളിയൻ ബോണപ്പാർട്ട് കൈയിൽ ഒരുഗ്ലാസ് പാലുമായി യാത്ര ചെയ്യുന്നതിനിടെസമീപത്ത് നിന്ന് പെട്ടെന്ന് വെടിയൊച്ച കേട്ടു. കൂടെയുള്ളവർ പേടിച്ച് വിറച്ചു. എന്നാൽ നെപ്പോളിയന് ഒരു മാറ്റവും ഉണ്ടായില്ല. ഒരുതുള്ളി പാലു പോലും തുളുമ്പിയില്ല. അദ്ദേഹം ശാന്തമായി പറഞ്ഞു : 'വെടിയൊച്ച കേട്ടവ‌ർ ഭയന്നു, എന്റെ ശ്രദ്ധ പാലിൽ കേന്ദ്രീകരിച്ചു". മനസിന്റെ കരുത്ത് മനസിലായോ""  പ്രഭാഷകൻ നിറുത്തിയിട്ടും, സദസ്യരുടെയുള്ളിലെ മായക്കാഴ്ചകൾ തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION