SignIn
Kerala Kaumudi Online
Friday, 24 July 2026 5.53 PM IST

പ്രിയദർശിനിയിൽ കയറുന്ന പുരുഷൻ സ്ത്രീയാകും; പോക്കറ്റ് നിറയ്ക്കാൻ ജീവനക്കാരുടെ 'തന്ത്രം', കയ്യോടെ പൊക്കി

READ ENGLISH VERSION
priyadarshini
പ്രതീകാത്മകചിത്രം

കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് നൽകിവരുന്ന സീറോ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. സീറോ ടിക്കറ്റ് നൽകി പുരുഷന്മാരിൽ നിന്ന് ഈടാക്കുന്ന തുക ജീവനക്കാർ പോക്കറ്റിലാക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.

നിലവിൽ കെഎസ്ആർടിസി ബസുകളിൽ പുരുഷ യാത്രക്കാർക്ക് 'മെയിൽ' എന്നും വനിതാ യാത്രക്കാർക്ക് 'ഫീമെയിൽ' എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും. സീറോ വാല്യൂ ടിക്കറ്റിലും ഇത് രേഖപ്പെടുത്തുന്നുണ്ട്. പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്ക് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത് ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഉയർന്നതോടെ നടപടി സ്വീകരിച്ചെന്ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്തമാക്കാൻ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തോട് ആവശ്യപ്പെടും. ആർടിഒമാരുടെ പ്രത്യേക സ്‌ക്വാഡുകൾ ബസുകളിൽ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്. പ്രിയദർശിനി ബസുകളിൽ പ്രത്യേക പരിശോധന വേണമെന്ന് നേരത്തെ ഉത്തരവുണ്ടെന്നും ഇനിമുതൽ പ്രത്യേക പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

KSRTC has initiated an investigation into alleged financial fraud on its "Priyadarshini" buses. Complaints state that staff issue zero-value tickets, intended for female passengers, to male passengers while illegally pocketing the cash fare. KSRTC Vigilance and Transport Department RTO squads will conduct intensified statewide special inspections, particularly on Priyadarshini buses, to address this malpractice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI BUS, ZERO TICKET SCAM, KSRTC PRIYADARSHINI, ZERO TICKET FRAUD KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA