യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഗോവ. നിരവധിപേരാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നത്. അതുകൊണ്ട് ഗോവയിലെ ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടുതൽ വൃത്തിയായും സുരക്ഷിതമായും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ഇത് ലക്ഷ്യമിട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവ ടൂറിസം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ കേദാർ നായിക് പുതിയ ഉത്തരവും പുറപ്പെടുവിപ്പിച്ചു.
ഉത്തരവ് പ്രകാരം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ചില കാര്യങ്ങൾ ശിക്ഷാർഹമായ കുറ്റങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും പൊലീസിനും ടൂറിസം ഉദ്യോഗസ്ഥർക്കും പൂർണ അധികാരം നൽകിയിട്ടുണ്ട്. കുറ്റക്കാർ ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷൻ 223 പ്രകാരം നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Travelers visiting Goa should be aware of local rules and regulations. Violating certain laws—such as public drinking, littering, traffic offenses, or other prohibited activities—can result in hefty fines of up to ₹1 lakh. Visitors are advised to follow local guidelines to avoid penalties and ensure a safe trip.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |