കഴിഞ്ഞ തവണ 10814 വോട്ടിന് വിജയിച്ച കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്) ഇത്തവണ കൊട്ടാരക്കരയിൽ 1012 വോട്ടുകൾക്കാണ് വിജയിച്ചത്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് കടുത്ത യു.ഡി.എഫ് തരംഗത്തിനിടയിലും ബാലഗോപാലിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി വിജയിച്ച അയിഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത് ബാലഗോപാലിന് സൃഷ്ടിച്ച വെല്ലുവിളി ഫലത്തിൽ പ്രകടം. കോൺഗ്രസ് വിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ. രശ്മിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |