
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. പി.ആർ.എസ് വായ്പയുടെ പരിധി സർക്കാർ ഉയർത്തിയ സാഹചര്യത്തിലാണ് എസ്.ബി.ഐ, കാനറാ ബാങ്കുകൾ വഴി കർഷകർക്കായുള്ള തുക വിതരണം പുനരാരംഭിച്ചത്. 1100 കോടിയിൽ നിന്ന് 1600 കോടിയായാണ് സർക്കാർ പി.ആർ.എസ് വായ്പാപരിധി ഉയർത്തിയത്. പാലക്കാട് ജില്ലയിലും തുക വിതരണം സഹകരണ സംഘങ്ങളിൽ നിന്ന് കൺസോർഷ്യം ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പി.ആർ.എസ് കൈപ്പറ്റിയ കർഷകർ രസീതുമായി എസ്.ബി.ഐ, കനറാ ബാങ്കുകളെ സമീപിച്ചാൽ തുക ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |