SignIn
Kerala Kaumudi Online
Monday, 27 July 2026 4.14 PM IST

'കാവേരി വിഷയത്തിൽ മുഖ്യമന്ത്രിതല ചർച്ച വേണ്ട, നിയമപോരാട്ടം മതി'; തമിഴ്‌നാട്ടിൽ വിജയ്‌ക്കെതിരെ ആദ്യ പ്രതിഷേധം

READ ENGLISH VERSION
c-joseph-vijay
തമിൽനാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കാവേരി വിഷയത്തിൽ ചർച്ചകൾ നടത്തുന്നതിനായി കർണാടക സന്ദർശിക്കാനിരിക്കുന്ന വിജയ്‌യെ എതിർത്ത് മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിജയ്‌യുടെ കർണാടക സന്ദർശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് തെറ്റായ നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്ന ആവശ്യവുമായി സ്റ്റാലിൻ രംഗത്തെത്തുന്നത്.

നാളിതുവരെയും ചർച്ചകൾക്ക് പകരം നിയമപോരാട്ടമെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിഷയത്തിൽ സർവ്വകക്ഷിയോഗം ചേരണമെന്നാണ് എഐഎഡിഎംകെയുടെ ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിതലത്തിൽ കർണാടകയുമായി കൂടിക്കാഴ്‌ച നടത്തുന്നത് തമിഴ്‌നാടിന് തിരിച്ചടിയാകുമെന്നാണ് ഇപിഎസ് പറയുന്നത്. ആഗസ്‌ത് മൂന്നിനാണ് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായുള്ള വിജയ്‌യുടെ ചർച്ച തീരുമാനിച്ചിരിക്കുന്നത്.

കാവേരി നദിയിലെ ജലം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തമിഴ്‌നാടും കർണാടകയുമായി നിലനിൽക്കുന്ന തർക്കമാണ് കവേരി നദീജല തർക്കം. വർഷങ്ങൾ നീണ്ട നിയമപോരാട്ടാത്തിനൊടുവിൽ 2018 ലാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. എന്നാൽ സുപ്രീകോടതി ഉത്തരവിന് ആനുപാതികമായ വെള്ളം തമിഴ്‌നാടിന് നിലവിൽ വിട്ടുനൽകുന്നില്ല. കൂടാതെ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് ക‌ർണാടക. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയെ കാണാൻ വിജയ് താൽപര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കന്നട സംഘടനകൾ പ്രതിഷേധങ്ങൾ വ്യാപിപ്പിച്ചതിനാൽ തമിഴ്‌നാട് ബസുകൾ ഹൊസൂരിൽ എത്തുമ്പോഴേക്ക് സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ കർണാടകയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് സ്റ്റാലിൻ ഉൾപ്പടെയുള്ളവർ വ്യക്തമാക്കുന്നത്. തമിഴ്‌നാടിന്റെ പതിവ് രീതികൾക്ക് വിരുദ്ധമായാണ് വിജയ്‌‌യുടെ നീക്കം.

മുൻകാലങ്ങളിലും കർണാടക ചർച്ചയ്‌ക്ക് തയ്യാറായിട്ടുണ്ടെങ്കിലും വാക്കുകൾ പാലിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്. ഏതെങ്കിലും തലത്തിൽ തിരിച്ചടിയുണ്ടായാൽ അത് വിജയ്‌യുടെ പ്രതിഛായയ്‌ക്ക് ഭീഷണിയാകുമെന്ന നിരീക്ഷണം ടിവികെയിലുമുണ്ട്.

English Summary

Vijay’s planned August 3 meeting with Karnataka’s D.K. Shivakumar over the Cauvery water dispute has sparked opposition from M.K. Stalin and EPS, who favour legal action over negotiations. Protest concerns and political risks are also growing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VIJAY, TAMIL NADU, KAVERI WATER ISSUE, KARNATAKA VISIT, MK STALIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360