SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.43 AM IST

ഓൾ ദ ബെസ്റ്റ് റൊണാൾഡോ

r

ലിസ്ബൺ: ഇതിഹാസ താരം ക്രിസ്റ്റ്യാനാ റൊണാൾഡോയുമായി കന്നി ഫിഫ ലോകകപ്പ് ലക്ഷ്യമിട്ട്പറങ്കിപ്പട വരുന്നു. യു.എസും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള പോർച്ചുഗീസ് ടീമിനെ ഇന്നലെ കോച്ച് റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചു. 41കാരനായ റൊണാൾഡോ ആറാം ലോകകപ്പിന് ബൂട്ട് കെട്ടാനാണ് ഒരുങ്ങുന്നത്. താരത്തിന്റെ കരിയറിലെ അവസാന ലോകകപ്പാണ് ഇതെന്നാണ് വിലയിരുത്തൽ. റൊണാൾഡോയെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ , പി.എസ്.ജിയുടെ വിറ്റീഞ്ഞ, സിറ്റി താരം ബെർണാഡോ സിൽവ, മിലാൻ താരം റാഫേൽ ലിയാവോ തുടങ്ങിയവരെല്ലാം ടീമിലുണ്ട്.
ജോട്ടയ്ക്ക് ആദരം
കഴി‌ഞ്ഞവർഷം ജൂലായിൽ കാറപകടത്തിൽ അന്തരിച്ച ഡിയാഗോ ജോട്ടയ്ക്ക് പോർച്ചുഗൽ ടീമിന്റെ ആദരം. ജോട്ടയുടെ പേരും ഉൾപ്പെടുത്തിയാണ് കോച്ച് മാർട്ടിനസ് ടീമിനെ പ്രഖ്യാപിച്ചത്. ഞങ്ങളുടെ ടീമിൽ 27 പ്ലസ് 1 താരങ്ങളാണ് ഉള്ളതെന്ന് ജോട്ടയുടേ പേരും ലോകകപ്പ് സ‌്ക്വാഡിൽ ഉൾപ്പെടുത്തി മാർട്ടിനസ് പറഞ്ഞു.
പോർച്ചുഗീസ് ടീം
ഗോൾ കീപ്പർമാർ - ഡിയാഗോ കോസ്റ്റ, ജോസെ സാ, റൂയി സിൽവ, റിക്കാർഡോ വെൽഹോ,
പ്രതിരോധനിര- ഡിയാഗോ ഡാലോട്ട്, മത്തേയൂസ് ന്യൂനസ്, നെൽസൺ സെമേഡോ, ജാവോ കാൻസെലോ, ന്യൂനോ മെൻഡസ്,ഗോൺസാലോ ഇനാകിയോ, റെനാറ്റൊ വെയ്‌ഗ, റൂബൻ ഡിയാസ്,.തോമസ് അറൗജോ.
മദ്ധ്യനിര- ബ്രൂണോ ഫെർണാണ്ടസ്,റൂബൻ നെവാസ് , സാമുവൽ കോസ്റ്റ, ജാവോ നെവേസ്, വിറ്റിഞ്ഞ, ബെർണാഡോ സിൽവ.
മുന്നേറ്റനിര- ജാവോ ഫെലിക്സ്, ക്രിസ്റ്റ്യാനൊ റൊണാൾഡോ, ഫ്രാൻസെസ്കോ ട്രിൻകാവോ,ഫ്രാൻസിസ്‌കോ കോൺസെകാവോ, പെഡ്രോ നെറ്റോ, റാഫേൽ ലിയാവോ, ഗോൺസാലോ ഗുയിഡസ്, ഗോൺസലോ റാമോസ്,.
നോട്ട് ദ പോയിന്റ്
6-ാം ലോകകപ്പിനാണ്റൊണാൾഡോ ബൂട്ടുകെട്ടുന്നത്.
22 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി റൊണാൾഡോ 8 ഗോളുകൾ നേടിയിട്ടുണ്ട്.
226-ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള പുരുഷ താരം റൊണാൾഡോയാണ് . 226 മത്സരങ്ങളിൽപോർച്ചുഗലിനായി കളത്തിലിറങ്ങി.
143- ഗോളുകൾ പോർച്ചുഗലിനായി റൊണാൾഡോ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷ താരവും റൊണാൾഡോ തന്നെ.
ഗ്രൂപ്പ് കെയിൽ കൊളംബിയ, ഉസ്‌ബെക്കിസ്ഥാൻ, കോംഗോ എന്നീ ടീമുകൾക്കൊപ്പമാണ് പ്രാഥമിക റൗണ്ടിൽ പോർച്ചുഗൽ.
ജൂൺ 17ന് കോംഗോയ്ക്ക് എതിരെയാണ് ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.
കന്നി ലോകകിരീടമാണ് പോർച്ചുഗൽ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360