
തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ മത, വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി നിലകൊണ്ട പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. സമസ്തയുടെ അമരക്കാരനായിരിക്കെ മതസൗഹാർദ്ദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ പൊതുമണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയ്ക്കും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സമസ്ത പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |