കല്ലറ: വേനലും ഇടയ്ക്കുള്ള മഴയും പകർച്ചവ്യാധികൾക്കും വൈറൽ രോഗങ്ങളും കാരണമാകുന്നു. ചെങ്കണ്ണ്, ഛർദ്ദി,വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളാണ് തലപൊക്കിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിൽ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും പുഴകളിലെയും തോട്ടിലെയും മലിനജലവും ജലജന്യ-കൊതുക് രോഗങ്ങൾക്ക് കാരണമാകുന്നു.
ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെയാണ് പ്രധാനമായും ബാക്ടീരിയ, വൈറൽ രോഗങ്ങൾ പടരുന്നത്. നിരവധി പേരാണ് അസുഖങ്ങൾ ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രിയിലെ കണക്ക് വേറെയും.
കുടിവെള്ള സ്രോതസുകളിൽ കൃത്യമായി ക്ളോറിനേഷൻ നടത്താത്തതാണ് രോഗവ്യാപനത്തിന് കാരണം
കുഴൽക്കിണറിലെ ജലത്തിന്റെ ഗുണനിലവാരം എല്ലാ മാസവും കൃത്യമായി പരിശോധിക്കണം
എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
ശ്രദ്ധിക്കണം
ജനങ്ങൾക്കായി ബോധവത്ക്കരണ ക്ലാസുകൾ നടത്തണം. ആഹാര,പാനീയങ്ങളിലും പരിസര ശുചിത്വത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കരുത്. അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നവർക്കും പാചക തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പാക്കണം.
ചെറുതോടുകളിലും പുഴകളിലും മീൻ പിടിക്കാൻ ഇറങ്ങരുത്.
രോഗങ്ങൾ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ ആരോഗ്യ പ്രവർത്തകരെയോ വിവരമറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |