കൊച്ചി: സി.ബി.എസ്.ഇ. സ്കൂളുകളും തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി. മാനേജ്മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും സംഘടനയായ കേരള കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ഇതിനായി മാർഗനിർദ്ദേശങ്ങൾ അടങ്ങിയ സ്കൂൾ സപ്പോർട്ട് ഡോക്യുമെന്റ് (എസ്.എസ്.ഡി) തയ്യാറാക്കി. സി.ബി.എസ്.ഇയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗ നിർദേശങ്ങൾ വിലയിരുത്തിവേണ്ട പരിഷ്കാരങ്ങൾ വരുത്തിയാകും ഇത് നടപ്പാക്കുക.
ക്ളാസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒക്ടോബർ ആറു മുതൽ എട്ടു വരെ പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗം ഓൺലൈനായി ചേരും. വാഹന സൗകര്യം സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും.
നിർദ്ദേശങ്ങൾ ഇവ
രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങും.
രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടി.
വിദഗ്ദ്ധരുടെ ബോധവത്കരണ ക്ലാസുകൾ
വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്
ഓൺലൈനായും ക്ളാസുകൾ
ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നത്. സർക്കാർ, സി.ബി.എസ്.ഇ. നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് എസ്.എസ്.ഡി തയ്യാറാക്കിയത്. സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് അദ്ധ്യയനം മുന്നോട്ടു കൊണ്ടു പോകുന്ന സംവിധാനമൊരുക്കുന്ന പഠന രീതിയാണുണ്ടാവുക. കൗൺസിലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് പുതിയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനവും നൽകും.
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |