SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.10 AM IST

റിസർവ് ബാങ്കിന് സ്വർണ ലോട്ടറി

rbi

കൈവശമുള്ള സ്വർണത്തിന് ഇരട്ടിമൂല്യമായി

കൊച്ചി: ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക്(ആർ.ബി.ഐ) വിദേശനാണയ ശേഖരത്തിൽ ഡോളർ ഒഴിവാക്കി സ്വർണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവർഷത്തിനിടെ 61.5 ടൺ സ്വർണം വാങ്ങിയതും രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നതും ആർ.ബി.ഐയുടെ സ്വർണശേഖരത്തിന്റെ മൂല്യം റെക്കാഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ഒരു വർഷത്തിനിടെ 12ൽ നിന്ന് 17 ശതമാനമായി ഉയർന്നു. 2015ൽ 557.18 ടൺ മാത്രമായിരുന്ന സ്വർണശേഖരം ഇപ്പോൾ 880.52 ടണ്ണാണ്.

2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനുശേഷമാണ് കേന്ദ്രബാങ്കുകൾ ഡോളറിന് പകരം സ്വർണം കരുതൽ ആസ്തിയായി വർധിപ്പിക്കുന്ന പ്രവണത ശക്തമായത്. ഇക്കാലയളവിൽ പോളണ്ട് 353 ടണ്ണും ചൈന 245 ടണ്ണും സ്വർണശേഖരത്തിൽ കൂട്ടിച്ചേർത്തു. ഏറ്റവും വലിയ സ്വർണശേഖരമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ.

ഇക്കാലയളവിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,000 ഡോളറിൽ നിന്ന് 4,140 ഡോളറിലേക്കാണ് ഉയർന്നത്. നടപ്പുവർഷംജനുവരി28ന് വില ഔൺസിന് 5,590 ഡോളർ വരെ കുതിച്ചതിനു ശേഷമാണ് യുദ്ധ കാലത്ത് ഇടിവ് നേരിട്ടത്.

ആർ.ബി.ഐയുടെ സ്വർണ കരുത്ത്

  • മൊത്തം ശേഖരം: 880.52 ടൺ
  • നിലവിലെ മൂല്യം: 11,582 കോടി ഡോളർ

എന്തുകൊണ്ട് സ്വർണം?

  • ഡോളർ ആശ്രയം കുറയ്ക്കൽ
  • യുദ്ധങ്ങളും ഉപരോധങ്ങളും
  • സുരക്ഷിത കരുതൽ ആസ്തി

സ്വർണ ശേഖരത്തിലെ വമ്പൻമാർ

രാജ്യം ശേഖരം(ടണ്ണിൽ)

അമേരിക്ക : 8,133

ജർമ്മനി 3,352

ഇറ്റലി 2,452

ഫ്രാൻസ് 2,437

റഷ്യ 2,333

ചൈന 2,313

സ്വിറ്റ്സർലൻഡ് 1,040

ഇന്ത്യ 880

വാങ്ങലിൽ മുന്നിൽ

  • പോളണ്ട്: 353 ടൺ
  • ചൈന: 245 ടൺ
  • ഇന്ത്യ: 61.5 ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESERVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360