
ന്യൂഡൽഹി: കാവേരി നദീജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കാവേരി ജല നിയന്ത്രണ സമിതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർണാടക പാലിക്കണമെന്ന് സുപ്രീംകോടതി. തമിഴ്നാടിന്റെ ഹർജിയിലാണിത്. പ്രതിദിനം 12,000 ക്യൂസെക്‌സ് ജലം വിട്ടുകൊടുക്കാൻ കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) കർണാടകയ്‌ക്ക് നിർദ്ദേശം നൽകിയിട്ടും പൂർണതോതിൽ നടപ്പാക്കുന്നില്ലെന്ന് തമിഴ്നാട് അറിയിച്ചു. ജലദൗർല്യമുണ്ടെങ്കിലും കഴിഞ്ഞ 5 ദിവസങ്ങളിൽ പ്രതിദിനം 6000 ക്യൂസെക്‌സിനടുത്ത് നൽകി. അടുത്ത ദിവസങ്ങളിൽ പോരായ്‌മകൾ പരിഹരിക്കുമെന്ന് കർണാടക പ്രതികരിച്ചു. ഇതോടെ, കാവേരി ജല നിയന്ത്രണ സമിതി തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം 24ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |