
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ 17 കർഷകരെ സായുധ സംഘം വെടിവച്ചു കൊന്നു. 13 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സംഫാര സംസ്ഥാനത്തെ ഗോറോൺ നമായേ പട്ടണത്തിലെ കൃഷി ഭൂമിയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് സായുധ സംഘങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതും ആളുകളെ കൊലപ്പെടുത്തുന്നതും വ്യാപകമാണ്. ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് പുറമേയാണിത്. കവർച്ചയും വ്യാപകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |