ആംസ്റ്റർഡാം: ഒരു ശവശരീരം പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ പത്തുവർഷം വരെയെടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇനിയത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നടക്കും. എങ്ങനെയെന്നല്ലേ അത്രയും പ്രകൃതിദത്തമായ ഒരു ശവപ്പെട്ടി കണ്ടെത്തിയിരിക്കുകയാണ് അങ്ങ് നെതർലൻഡ്സിൽ. ലിവിംഗ് കൊക്കൂൺ എന്ന് പേരിട്ടിരിക്കുന്ന ഈ പേടകം നിർമ്മിച്ചിരിക്കുന്നത് കൂണിന്റെ വേരുകൾ കൊണ്ടാണ്. അവ 45 ദിവസത്തിനുള്ളിൽ പ്രകൃതിയിൽ അലിഞ്ഞു ചേരും. അതോടെ ശവശരീരം മണ്ണിൽ അലിഞ്ഞു ചേരുന്ന പ്രവൃത്തി നേരത്തേ ആരംഭിക്കും. ലോകത്തിലെ ആദ്യത്തെ ജീവനുള്ള ശവപേടകമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഈ പേടകത്തിൽ ആദ്യ സംസ്കാരവും നടന്നു. ഡെൽഫ്റ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ഈ പേടകത്തിന്റെ ഗവേഷണത്തിനു പിന്നിൽ. മനുഷ്യ ശരീരത്തിലെ ടോക്സിനുകളെ പ്രകൃതിയുമായി അധിക കാലം ഇണക്കി നിറുത്തുകയെന്ന ദോഷകരമായ പ്രവൃത്തിയ്ക്കാണ് ഇതോടെ അവസാനമാവുകയെന്നാണ് ഗവേഷകരുടെ അഭിപ്രായം. സാധാരണക്കാരനു പോലും താങ്ങാനാവുന്നതാണ് ഇതിന്റെ ചെലവെന്നതാണ് മറ്റൊരു പ്രത്യേകത. 1, 29, 923 ഇന്ത്യൻ രൂപയാണ് ഈ ശവപേടകത്തിന്റെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |