SignIn
Kerala Kaumudi Online
Thursday, 25 April 2024 2.45 AM IST

അൽഫോൻസയും അഞ്ജുവും വഴിത്തിരിവായി

a

ഓപ്പറേഷൻ ജാവയിലും ഖൊ ഖൊ യിലുംമിന്നുന്ന പ്രകടനം കാഴ്ചവച്ച മമിത ബൈജുവിന്റെ വിശേഷങ്ങൾ

കുടുംബത്തിന് വേണ്ടി നഴ്‌സ് ജോലി ചെയ്യുന്ന കൗമാരക്കാരിയായ അൽഫോൻസയായും ഒരു ടീമിന്റെ വിജയത്തിനായി നിൽക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയായ അഞ്ജുവായും തിളങ്ങുന്നത് പ്ലസ് ടുക്കാരിയായ മമിതാ ബൈജുവാണ്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസയിലൂടെ നായികമുഖമായതിന്റെയും ഖൊ ഖൊ യിലെ അഞ്ജുവിലൂടെ നായികയ്‌ക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രം ചെയ്തതിന്റെയും ത്രില്ലിലാണ് കോട്ടയംകാരിയായ മമിത ഇപ്പോൾ. എന്നാൽ എല്ലാ ആഘോഷവും വീട്ടിലിരുന്ന് ആഘോഷിക്കുന്നതിന്റെ ഒരു ചെറിയ സങ്കടമുണ്ടെന്ന് പറഞ്ഞ് മമിത സംസാരിച്ചു തുടങ്ങി.

വിജയാഘോഷങ്ങൾ വീട്ടിലാണല്ലോ?
ചെറിയ സങ്കടം ഇല്ലെന്ന് പറയാൻ പറ്റില്ല. ഓപ്പറേഷൻ ജാവയും ഖൊ ഖൊയും കണ്ട് കൂട്ടുകാരെല്ലാം എന്നെയൊന്നു കാണാൻ പറ്റുന്നില്ലാലോയെന്നാണ് പറയുന്നത്. പക്ഷേ ഇപ്പോൾ വീട്ടിലിരിക്കുക എന്നത് നമ്മളുടെ ആവശ്യകതയും ഉത്തരവാദിത്തവുമാണെന്നത് കൊണ്ട് കുഴപ്പമില്ല. രണ്ടു ഹിറ്റ് സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. സിനിമയെ സീരിയസായി കണ്ടു തുടങ്ങിയതിന് ശേഷമാണ് ഈ രണ്ടു സിനിമകളിലും അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വഴിത്തിരിവായി അഞ്ജുവും അൽഫോൻസയും മാറിയെന്ന് പറയാം.

അൽഫോൻസയും അഞ്ജുവും ?
ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം ഈ രണ്ടു കഥാപാത്രങ്ങളാണ്. നഴ്‌സിംഗ് പഠനമെല്ലാം കഴിഞ്ഞ് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ബോൾഡായ അൽഫോൻസ. സ്‌കൂൾ വിദ്യാർത്ഥിനിയായ അഞ്ജു. ഇത് രണ്ടും ഞാൻ തന്നെയാണോ ചെയ്തതെന്ന് ചോദിച്ചവരുണ്ട്. ഖൊ ഖൊ തിയേറ്ററിൽ കണ്ട പലരും വിളിച്ചു പ്രശംസിക്കുമ്പോൾ ഇതിനു മുൻപ് സിനിമ ചെയ്തതിട്ടുണ്ടോയെന്ന് ചോദിക്കുമ്പോൾ ഓപ്പറേഷൻ ജാവയിലെ അൽഫോൻസയെ കുറിച്ച് പറഞ്ഞാൽ അയ്യോ അത് കുട്ടിയാണോ എന്ന് അത്ഭുതപ്പെട്ട് ചോദിച്ചവരുണ്ട്. അഞ്ചു വർഷമായി ചെറിയ വേഷങ്ങൾ ചെയ്തു മലയാള സിനിമയിലുണ്ട്. പക്ഷേ സിനിമയെ ഗൗരവമായി കണ്ടിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലായെന്ന് പറയേണ്ടിവരും. ഓരോ സിനിമ കഴിയുമ്പോഴും കൂടുതൽ സിനിമയെ പഠിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ സിനിമയും അഭിനയവുമാണ് ഏറ്റവുമിഷ്ടം. അങ്ങനെ അത്രയും ഗൗരവമായി കണ്ടാണ് അൽഫോൻസയിലേക്കും അഞ്ജുവിലേക്കും വേഷപ്പകർച്ച നടത്തിയത്. 

a

ആദ്യമായി നായികാമുഖമായപ്പോൾ ?

ഓഡിഷൻ വഴിയാണ് തരുൺ ചേട്ടൻ (തരുൺ മൂർത്തിഓപ്പറേഷൻ ജാവ ) എന്നെ സെലക്ട് ചെയ്യുന്നത്. ഓഡിഷന് പോകുമ്പോൾ കിട്ടുമെന്നൊന്നു പ്രതീക്ഷിച്ചിരുന്നില്ല. സെലക്ട് ചെയ്തപ്പോൾ സന്തോഷമായി.ഇതുവരെയും നായകന്റെ പെങ്ങളും സ്‌കൂൾ വിദ്യാത്ഥിനിയുമായൊക്കെ കണ്ട പ്രേക്ഷകർക്ക് പെട്ടന്ന് നായികയായി കാണുമ്പോൾ എന്നെ ഉൾക്കൊള്ളാൻ കഴിയുമോയെന്ന ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. പെന്തകോസ്താണ് അൽഫോൻസ. മാലയും കമ്മലുമൊന്നും ഉപയോഗിക്കാത്ത, മേക്കപ്പ് ഇടാത്ത സാധാരണ പെൺകുട്ടി. പുരികമൊന്നു ത്രെഡ് ചെയ്യരുതെന്ന് തരുൺ ചേട്ടൻ പറഞ്ഞിരുന്നു. ഇതിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും ചെയ്തില്ലായിരുന്നു. അതുപോലെ എന്റെ ഒപ്പമുള്ള ഒരുപാട് സുഹൃത്തുക്കളുടെ പ്രണയം ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി പക്വമാർന്ന പ്രണയവും ബ്രേക്കപ്പുമാണ് അൽഫോൻസയുടേത് അതുകൊണ്ട് തന്നെ അതെല്ലാം അത്രയും ശ്രദ്ധിച്ചാണ് ചെയ്തത്.
അൽഫോൻസ ശരിക്കും തേപ്പുകാരിയാണോ ?
സിനിമ ഒ .ടി .ടിയിൽ എത്തിയതിന് ശേഷമാണ് അൽഫോൻസ തേപ്പുകാരിയെന്ന തരത്തിൽ ട്രോളുകളും കുറിപ്പുകളും ഉയർന്നു വന്നത്. ചിലതെല്ലാം വായിക്കുമ്പോൾ നമുക്ക് തന്നെ അത്ഭുതംതോന്നും.സത്യത്തിൽ അൽഫോൻസയെ നന്നായി അറിയുന്നത് എനിക്കും തരുൺ ചേട്ടനും മാത്രമാണ്. അൽഫോൻസയ്ക്ക് അവളുടേതായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ട്. വീട്ടുകാരെ സഹായിക്കുന്ന പക്വതയാർന്ന പെൺകുട്ടിയാണ് അൽഫോൻസ. പ്ലസ് ടു മുതൽ ആന്റണിയു (ബാലു വർഗീസ് ) മായി പ്രണയത്തിലാണ്. തേക്കാനാണെങ്കിൽ അവൾക്ക് അപ്പോഴേ ചെയ്യാമായിരുന്നു. അൽഫോൻസയുടെ സാഹചര്യമാണ് അവളേ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത്. അൽഫോൻസയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അതുകൊണ്ട് അൽഫോൻസയെ എല്ലാവരും ഏറ്റെടുത്തെന്ന് മനസിലായി.
ആന്റണിയ്ക്ക് കൊടുത്ത ആ അടി ?
അത്രയും വിഷമവും വിഷാദവും ടെൻഷനുമൊക്കെയുള്ള അൽഫോൻസയെ മനസിലാക്കാതെ ആന്റണി സംസാരിച്ചപ്പോൾ ദേഷ്യം കൊണ്ട് അടിച്ചു പോകുന്നതാണ്. ആ സീൻ ഒന്നുകൂടെ റിയലിസ്റ്റിക്കാകാൻ തരുൺ ചേട്ടൻ കൂടുതൽ ഓരോന്ന് പറഞ്ഞ് എന്നെ പ്രൊവോക്ക് ചെയ്യുകയായിരുന്നു. ആ സമയത്തെല്ലാം അൽഫോൻസയുടെ മനസുമായാണ് ഞാൻ നിന്നിരുന്നത്.തരുൺ ചേട്ടൻ പറയുന്നതിനനുസരിച്ച് അത്രയും ദേഷ്യം വന്ന് ആന്റണിയുടെ കരണത്തടിക്കുകയായിരുന്നു.
ഖൊ ഖൊ കളി പഠിച്ചിട്ടായിരുന്നോ അഞ്ജുവായത്?
ഡാകിനിയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു.ആ പരിചയത്തിന്റെ പുറത്താണ് രാഹുലേട്ടൻ (രാഹുൽ റിജി നായർ ഖൊ ഖോ സംവിധായകൻ ) ഖൊ ഖൊ യിലേക്ക് വിളിക്കുന്നത്. ആദ്യം സ്‌ക്രിപ്ട് അയച്ചു തന്നു.ഞാനും അമ്മയും കൂടെയാണ് വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോഴും കണ്ണു നിറഞ്ഞു. സ്‌ക്രിപ്ട് ഇഷ്ടമായി ഇതിൽ ഏത് കഥാപാത്രമാണ് ഞാൻ ചെയേണ്ടതെന്ന് ചോദിച്ചപ്പോൾ രാഹുലേട്ടൻ പറഞ്ഞു അഞ്ജുവാണെന്ന്. രജീഷ ചേച്ചി അഭിനയിക്കുന്ന കഥാപാത്രത്തിന്റെയൊപ്പം പ്രാധാന്യമുള്ള കഥാപാത്രം.പിന്നെ ഒന്നും നോക്കാതെ ഓകെ പറയുകയായിരുന്നു. ഖൊ ഖൊ ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ കളിച്ചിട്ടുണ്ടെങ്കിലും അത് ഒരു സ്‌പോർട്‌സ് ഐറ്റം ആണെന്നൊന്നും അറിയില്ലായിരുന്നു. അതിന്റെ നിയമങ്ങളും അറിയില്ലായിരുന്നു. അങ്ങനെ ഒരു മാസം ഖൊ ഖൊ ട്രെയിനറെ വച്ച് പരിശീലനം നടത്തി. എന്നാലും റിയൽ ഖൊ ഖൊ പ്ലെയേഴ്‌സായ പതിനാലുപേരുടെ കൂടെ അഭിനയിക്കാൻ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.പക്ഷേ അവർ എന്നെ കംഫോർട്ടാക്കി. ഒരുപാട് സഹായിക്കുകയും ചെയ്തു.അഭിനയിച്ചു തുടങ്ങിയപ്പോൾ അവരുടെ കൂടെയുള്ള ഒരാളായി പെട്ടെന്ന് മാറാൻ സാധിച്ചു. അതുപോലെ രജീഷ ചേച്ചിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. കൊല്ലത്ത് ഒരു തുരുത്തിലായിരുന്ന ഖൊ ഖൊയുടെ ഷൂട്ട്. രാവിലെ അവിടെ എത്തി രാത്രി തിരിച്ചു വരുന്നത് വരെ ഖൊ ഖൊ കളി തന്നെ. കൈയിലും കാലിലും ഒക്കെ സിനിമയിൽ കാണുന്ന മുറിവ് റിയൽ ആയി ഉണ്ടായതാണ്. സിനിമയിൽ മഴയത്ത് പ്രാക്ടിസ് ചെയ്യുന്നതെല്ലാം ശരിക്കും മഴയിലാണ്. അതുപോലെ ഓടുമ്പോൾ പൊടി കയറി കണ്ണ് ഇൻഫെക്ഷനായിട്ടുണ്ട്.

a

സിനിമാനടിയാവണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ ?
ചെറുപ്പത്തിൽ സിനിമയിലെ നായികമാരെ പോലെ കണ്ണാടിക്ക് മുന്നിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സിനിമയുടെ ഭാഗമാവുമെന്ന് ചിന്തിച്ചിട്ടില്ല. സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം കിട്ടിയ ഫോട്ടോ പത്രത്തിൽ വന്നാണ് സർവോപരി പാലാക്കാരനിലേക്ക് വിളിക്കുന്നത്. അമൽ നീരദ് സാറിന്റെ വരത്തനിൽ അഭിനയിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
അഭിനയിക്കാൻ ആരാണ് കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ?
പപ്പ ഡോക്ടർ ബൈജു. അമ്മ മിനി . ഞാനും ഏട്ടനും ഡോക്ടറാവണമെന്നാണ് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്റെ സിനിമ ഇഷ്ടം മനസിലാക്കി പപ്പയാണ് അഭിനയിക്കുന്നതിൽ കൂടുതൽ പ്രോത്സാഹനമായത്. എല്ലാവർക്കും ഇങ്ങനെയുള്ള ഭാഗ്യമൊന്നും വരില്ലെന്നും നീ അഭിനയിക്കണമെന്നും പറഞ്ഞു പപ്പയാണ് എന്നെ ഏറെ പിന്തുണച്ചത്. പഠിത്തവും ഒപ്പം കൊണ്ടുപോകണം. ഡിഗ്രി ഏത് വിഷയം എടുക്കണമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

ഇനി മമിതയുടേതായി റിലീസാവാനുള്ള ചിത്രങ്ങൾ ?
വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചേട്ടന്റെ രണ്ട് എന്ന ചിത്രത്തിൽ ചേട്ടന്റെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ട്.അതുപോലെ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഫോർ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇതാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയിലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യുൾ പൂർത്തിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMITHA BAIJU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.