SignIn
Kerala Kaumudi Online
Friday, 19 April 2024 10.31 AM IST

ചെയ്യേണ്ടായിരുന്നെന്ന തോന്നൽ ഒരു സിനിമയും തന്നിട്ടില്ല

anu

മലയാളികളുടെ പ്രിയനായിക അനു സിതാര സിനിമയെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും സംസാരിക്കുന്നു...

അനു സിതാരയുടെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്‌തയുടെ അടയാളങ്ങളുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന വേഷങ്ങളുമാണവ. ഓർക്കാപ്പുറത്ത് സിനിമയിലെത്തി അവിടെ സ്വന്തമിടം കണ്ടെത്തിയ അനുസിതാരയുടെ മനസിൽ സ്വപ്‌നമെന്ന പോലെ കുറേ കഥാപാത്രങ്ങളുണ്ടിപ്പോൾ. ജീവിതം, സിനിമ, അനുഭവങ്ങൾ... അനു സിതാര സംസാരിക്കുന്നു.
പുതിയ സിനിമാവിശേഷങ്ങൾ എന്തൊക്കെയാണ്?
രണ്ട് സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. ഇനി ചെയ്യാനുള്ളത് ജിത്തു ജോസഫ് സാറിന്റെ 12th മാൻ ആണ്. വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ഒരു ലാലേട്ടൻ ചിത്രമാണ് അത്. പീന്നീട് 'സന്തോഷം" എന്ന മൂവി. അതിനുശേഷം രണ്ടുസിനിമകളുടെ കഥ കേട്ടിട്ടുണ്ട്. ആ വിശേഷങ്ങൾ പറയാറായിട്ടില്ല. അങ്ങനെ പോകുന്നു സിനിമാവിശേഷങ്ങൾ.
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്‌ടീവാണോ?
ഞാൻ സെലക്‌ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ ഞാൻ ഇതുവരെയും ചെയ്‌ത സിനിമകൾ എല്ലാം വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്‌തവയാണ്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. ഒരുപാട് സിനിമകളൊന്നും വേണ്ടെന്ന് വച്ചിട്ടില്ല. ചില സിനിമകളുടെ കഥകൾ കേൾക്കുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാൻ ചെയ്‌താൽ ശരിയാകില്ല. ആ കഥാപാത്രങ്ങളെ എനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവ. അത്തരം ചില സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്.

anu1

കുടുംബത്തിന്റെ പിന്തുണ?

നമ്മളെ പിന്തുണച്ച് കുടുംബം കൂടെയുള്ളപ്പോൾ പിന്നെ വേറെയൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഞാൻ മാത്രമല്ല, ഒട്ടേറെപേർ വിവാഹത്തിന് ശേഷവും സിനിമയിൽ തുടരുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പിന്നെ നമ്മൾ ഒന്നിനെക്കുറിച്ചോർത്തും ടെൻഷനടിക്കേണ്ട കാര്യമില്ല. ആ സ്‌നേഹത്തിന്റെ ബലത്തിൽ ജീവിതം അങ്ങനെ മുന്നോട്ടുപോകും.
ചെയ്‌ത സിനിമകളിൽ ഫേവറിറ്റ് ഏതാണ്?
ചെയ്‌ത സിനിമകളിൽ എന്റെ ഫേവറിറ്റ് 'രാമന്റെ ഏദൻ തോട്ടം" തന്നെയാണ്. സിനിമ ചെയ്‌ത് തുടങ്ങിയ സമയത്ത് എനിക്ക് കിട്ടിയ നായികാപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു അത്. എന്റെ കഥാപാത്രത്തിന് വളരെ പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു. എന്നെ കൂടുതൽ ആൾക്കാർ അറിഞ്ഞുതുടങ്ങിയതും ഒരുപാടുപേർ എന്നെ ഇഷ്‌ട‌പ്പെട്ടതുമെല്ലാം ആ സിനിമയിലൂടെയാണ്. രഞ്ജിത്ത് സാറിന്റെ (രഞ്ജിത്ത് ശങ്കർ) സംവിധാനത്തിൽ ഒരുങ്ങിയ സിനിമ. പിന്നെ മധുച്ചേട്ടന്റെ കാമറ. ചാക്കോച്ചായന്റെ കൂടെയുള്ള അഭിനയം. എല്ലാം വളരെ പ്രിയപ്പെട്ട ഓർമകൾ തന്നെ. 'ക്യാപ്റ്റൻ", 'നീയും ഞാനും" അങ്ങനെ പറഞ്ഞു തുടങ്ങിയാൽ ഞാൻ ചെയ്‌ത എല്ലാ സിനിമകളും എനിക്കേറെ ഇഷ്‌ടം തന്നെ.
കുഞ്ചാക്കോ ബോബന്റെ ഒപ്പമുള്ള നായികാ വേഷം എങ്ങനെ ഉണ്ടായിരുന്നു?
ചാക്കോച്ചായനെക്കുറിച്ച് പറയുകയാണെങ്കിൽ പണ്ടും ഇപ്പോഴും ഒരു വ്യത്യാസവും തോന്നാത്ത രീതിയിൽ ഒരേപോലെ തന്നെ ഇരിക്കുന്ന ഒരാളാണ് ചാക്കോച്ചായൻ. ചാക്കോച്ചായന്റെ സിനിമകളും അദ്ദേഹത്തിന്റെ ആ ഒരു കാരക്‌ടറുമൊക്കെ എനിക്ക് വലിയ ഇഷ്‌ടമാണ്. 'രാമന്റെ ഏദൻ തോട്ടം" സിനിമയുടെ ഷൂട്ടിംഗിന് ആദ്യ ദിവസം സെറ്റിലേക്ക് പോകുമ്പോൾ എന്റെ മനസിലെ സന്തോഷം മുഴുവൻ ചാക്കോച്ചായന്റെ നായികയാകുന്നത് കൂടിയായിരുന്നു. അതിന്റേതായ ഒരു ടെൻഷനും ഉണ്ടായിരുന്നു. ആദ്യ സീൻ തന്നെ ഞങ്ങൾ ഒരുമിച്ചുള്ള ഒന്നായിരുന്നു. പക്ഷേ എനിക്കിപ്പോഴും ഓർമയുള്ള ഒരു കാര്യം ചാക്കോച്ചായനെ കണ്ട് വെറുതെ ഒന്ന് സംസാരിച്ചപ്പോൾ തന്നെ എന്റെ ടെൻഷനൊക്കെ പമ്പ കടന്നു. അത്രയ്ക്കും കൂൾ ആയ ഒരു കാരക്‌ടറാണ് അദ്ദേഹത്തിന്റേത്. വളരെ സപ്പോർട്ടീവാണ് ചാക്കോച്ചായൻ. ശരിക്കും ഒറ്റവാക്കിൽ പറഞ്ഞാൽ ചാക്കോച്ചായൻ പാവമാണ്.
കൂടെ അഭിനയിച്ചിട്ടുള്ളതിൽ ഏറെ പിന്തുണ നൽകിയ താരം ആരായിരുന്നു?
ഒരു അഭിനേത്രി എന്ന നിലയിൽ കൂടെ അഭിനയിക്കുന്നവരുടെ പിന്തുണ ഏറെ വലുതാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. അത് കൂടെ അഭിനയിക്കുന്ന നായകന്മാരുടെ കാര്യം മാത്രമല്ല, ഒരു ചെറിയ സീൻ ആണെങ്കിൽ പോലും കൂടെ നിൽക്കുക എന്നത് പ്രധാനമാണ്. ഒരു ആർട്ടിസ്റ്റ് നന്നായി ചെയ്യുമ്പോഴാണ് നമുക്കും നന്നായി പെർഫോം ചെയ്യാൻ പറ്റുക. ഞാൻ അഭിനയിച്ചിട്ടുള്ള സിനിമകളിലൊക്കെ ഈ കൊടുക്കൽ വാങ്ങൽ എനിക്ക് ഏറെ പ്രയോജനകരമായിട്ടുണ്ട്.

anu2

ഒരുപാട് ആരാധകരുള്ള താരമാണല്ലോ അനു സിതാര?
പ്രേക്ഷകർ എന്നെ സ്‌നേഹിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഒരു കലാകാരിയുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ സ്‌നേഹം തന്നെയാണല്ലോ. ഞാൻ 'ഹാപ്പി വെഡിംഗ്" സിനിമ ചെയ്യുന്ന സമയത്തൊക്കെ തന്നെ ആ സ്‌നേഹം ഏറെ അടുത്തറിഞ്ഞു തുടങ്ങിയതാണ്. അന്ന് ഒരിക്കൽ എന്റെ പിറന്നാളിൽ ഞാൻ പോലും പ്രതീക്ഷിക്കാത്ത സമയത്ത് കുറെ പേർ കേക്കും സമ്മാനങ്ങളുമായി ഷൂട്ടിംഗ് സെറ്റിൽ എന്നെ കാണാൻ വന്നു. അത് എനിക്ക് വലിയ സർപ്രൈസ് ആയിരുന്നു. അന്ന് വന്ന ആ സുഹൃത്തുക്കൾ പിന്നീട് എന്റെ എല്ലാ പിറന്നാളിനും സമ്മാനങ്ങളൊക്കെ ആയിട്ട് കാണാൻ വരും. ഓരോ തവണയും പിറന്നാൾ ദിവസം ആളുകളുടെ എണ്ണം കൂടാറുമുണ്ട്. ഒരു നടി എന്ന നിലയിൽ ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ് അതൊക്കെ.

ഒരുപാട് സൗഹൃദങ്ങൾ സിനിമയ്‌ക്കകത്തും പുറത്തുമുണ്ടല്ലോ?
സിനിമയ്‌ക്കകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് നിമിഷയാണ്, നിമിഷ സജയൻ. ഞങ്ങൾ എപ്പോഴും കാണാറുണ്ട്. വീട്ടിൽ വരുകയും കൂടെ നിൽക്കാറുമൊക്കെയുണ്ട്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണ്. ജീവിതത്തിൽ സൗഹൃദത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് ഞാൻ. ഓരോ ബന്ധങ്ങളും വിലപ്പെട്ടതാണ്.
കൊവിഡ് കാലത്തെ നിരാശ എങ്ങനെയാണ് മറികടക്കുന്നത്?
വളരെ അപ്രതീക്ഷിതമായാണല്ലോ കൊവിഡ് പ്രതിസന്ധി നമ്മെ പിടികൂടിയത്. വീട്ടിൽ ഒരുപാട് ദിവസം ഇരിക്കുക എന്ന് പറയുന്നത് അത്ര സുഖകരമായ കാര്യമല്ല. സാധാരണഗതിയിൽ തിരക്കൊക്കെ വരുമ്പോൾ ഒരു രണ്ടു ദിവസം ഒന്ന് വീട്ടിൽ റെസ്റ്റ് എടുക്കാൻ കിട്ടിയിരുന്നെങ്കിലെന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ കൊവിഡ് കാലമായപ്പോഴാണ് മനസിലായത് രണ്ടു ദിവസത്തിൽ കൂടുതൽ വീട്ടിൽ തന്നെ കഴിഞ്ഞുകൂടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ ഈ ഒരു പ്രതിസന്ധി മറികടക്കണമെങ്കിൽ നമ്മൾ വീട്ടിൽ ഇരുന്നല്ലേ പറ്റൂ. ആദ്യത്തെ ലോക്ക് ഡൗൺ സമയത്തായിരുന്നു ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറിയത്. അപ്പോൾ പുതിയ വീട്ടിൽ കുറെ സമയം ചെലവഴിക്കാനും വീട് നല്ല പോലെ ശ്രദ്ധിക്കാനും സാധിച്ചു. പിന്നെ ഓൺലൈൻ ഡാൻസ് ക്ലാസ് നടത്തിയിരുന്നു. ചെറുതായിട്ട് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പിന്നെ അത് അത്ര നല്ല രീതിയിൽ തുടർന്നുകൊണ്ടുപോകാൻ സാധിച്ചില്ല. ലോക്ക് ഡൗൺ സമയത്ത് ഒരുപാട് സിനിമകൾ കാണാൻ പറ്റി. കുടുംബത്തോടൊപ്പം കുറെ സമയം ചെലവഴിച്ചു.

nn

അനുസിതാരയുടെ സന്തോഷങ്ങൾ എന്തൊക്കെയാണ്?

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് ഏറെ സന്തോഷം. പിന്നെ സിനിമകൾ കാണുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും ഇഷ്‌ടമുള്ള ആൾക്കാരോട് സംസാരിക്കുന്നതുമൊക്കെ സന്തോഷം തരുന്ന കാര്യങ്ങൾ തന്നെ. കുക്കിംഗ് വലിയ ഇഷ്‌ടമാണ്. വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. പൊതുവെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ തന്നെ ഏറെ സന്തോഷം തരുന്ന സന്ദർഭങ്ങളാണ്. ചെറിയ യാത്രകളോട് ഇഷ്ടമാണ്. വലിയ യാത്രകളോട് അത്ര താത്പര്യമില്ല. ഇവിടെ വയനാടിൽ മുത്തങ്ങ എന്ന് പറഞ്ഞൊരു സ്ഥലമുണ്ട്. അവിടെ യാത്ര ചെയ്യുന്നതും മുത്തങ്ങാക്കാട്ടിലൂടെ ഗുണ്ടൽപ്പേട്ടിൽ പോവുന്നതുമൊക്കെ ഇടയ്‌ക്ക് ആസ്വദിക്കാറുള്ള ചില കാര്യങ്ങളാണ്.
സ്വപ്‌നങ്ങളെക്കുറിച്ച് പറയാമോ?
നല്ല കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അഭിനയസാദ്ധ്യതകൾ സമ്മാനിക്കുന്ന കഥാപാത്രങ്ങളെ ആണ് സ്വപ്‌നം കാണുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം അത്തരത്തിൽ പ്രതീക്ഷകൾ തരുന്ന സിനിമകൾ തന്നെയാണ്. പ്രേക്ഷകർ ഓർത്തുവെക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുക എന്നതാണ് എനിക്കിഷ്‌ടം. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്‌ത് പ്രേക്ഷകർക്കൊപ്പമുമുണ്ടാകാനാണ് ഇഷ്‌ടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.