
മലപ്പുറം: ആരോഗ്യ മേഖലയിൽ സംസ്ഥാനത്തിന് പരിമിതികളുണ്ടെങ്കിലും ,മികച്ച ആരോഗ്യ സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന് റവന്യൂ മന്ത്രി എ.പി.അനിൽ കുമാർ. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ
റീജൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല വികസിത രാജ്യങ്ങളിലും ഡോക്ടറെ കാണാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ ,കേരളത്തിൽ അത്തരം പ്രതിസന്ധിയില്ല. ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം നൽകുന്ന കേരളത്തിലെ ജനങ്ങൾ മികച്ച ചികിത്സാ
സൗകര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതു കൊണ്ടാണ് ചെറിയ വീഴ്ചകളുണ്ടായാലും വലിയ ചർച്ചകൾക്ക് വഴി തുറക്കുന്നത്. കേരളത്തിലുള്ളത് പോലെ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളുമുള്ള മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നും
മന്ത്രി പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. വി.എസ്.ജോയ് എം.എൽ.എ വിശിഷ്ടാതിഥിയും,
മലപ്പുറം ഡി.എം.ഒ ഡോ.വി.വിനോദ് മുഖ്യാതിഥിയുമായി. മലപ്പുറം ആരോഗ്യ കേരളം ഡി.പി.എം ഡോ.കെ.എം.ജാനിഫ്
മുഖ്യ പ്രഭാഷണം നടത്തി. ലേക്ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് (ലിവർ ട്രാൻസ്പ്ളാന്റേഷൻ) ഡോ.ഫദ്ൽ എച്ച് വീരാൻകുട്ടി,സർജൻ ഡോ. അജേഷ് രാജൻ തുടങ്ങിയവരും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |