
ജീവനക്കാർ സുരക്ഷിതർ
മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം അറബിക്കടലിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തി. എൻജിൻ തകരാറിനെ തുടർന്ന് മുങ്ങിയ 'എം.എസ്.വി വിരാട് 1' എന്ന മെക്കാനൈസ്‌ഡ് പായ്‌ക്കപ്പലിലെ ജീവനക്കാരെയാണ് യു.എസ് നേവിയുടെ നിർണായക ഇടപെടലിൽ രക്ഷിക്കാനായത്.
കപ്പലിലെ 14 ജീവനക്കാരുമായി (എല്ലാവരും ഇന്ത്യക്കാർ) എം.വി ജബൽ അലി 9 എന്ന ചരക്കുക്കപ്പൽ മുംബയിലേക്ക് വരികയായിരുന്നു. ജീവനക്കാർ സുരക്ഷിതരാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. . വിവരമറിഞ്ഞ് മേഖലയിലുണ്ടായിരുന്ന ഇന്ത്യൻ നേവി കപ്പലുകളും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
രക്ഷയായി
യു.എസ് വിമാനം
ഒമാനിലെ റാസ് അൽ ഹദ്ദിന് 80 നോട്ടിക്കൽ മൈൽ അകലെ വച്ച് വിരാടിന് തകരാറുണ്ടായി. കപ്പലിൽ വെള്ളം കയറി
അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ യു.എസ് നേവിയുടെ പി - 8 സമുദ്ര പട്രോൾ വിമാനമെത്തി. ലൈഫ് ബോട്ട് താഴേക്കിട്ടു നൽകി
ലൈഫ് ബോട്ടിൽ കയറിയ വിരാടിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കി. വിമാനം നിരീക്ഷണം തുടർന്നു
യു.എസ് നേവി സമീപത്തു കൂടി പോയ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാക വഹിക്കുന്ന ജബൽ അലി കപ്പലുമായി ബന്ധപ്പെട്ടു. ജബൽ അലിയിലെ ജീവനക്കാർ ലൈഫ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |