SignIn
Kerala Kaumudi Online
Monday, 11 May 2026 11.30 AM IST

നേർവിളക്ക് പേരൂർ അനിൽകുമാർ

Increase Font Size Decrease Font Size Print Page
s

സ്ത്രീയിന്ന്

വേടന്റെ കൈയിലെ പക്ഷി

സ്വതന്ത്രയാകാൻ

പിടയുന്ന പക്ഷി

അവളിലെയമ്മയെ

ഭാര്യയെ, സോദരിയെ

അവൻകണ്ടില്ല!

കണ്ടതവളുടെയംഗലാവണ്യം

വേടന്റെ തീച്ചൂളയിൽ

അവളുടെ ശരീരം

വെന്തമരുന്നു.

കരിയുന്ന ഗന്ധം,​

ദുഷ്ടനായ വേടൻ ചിരിക്കുന്ന

ചതിയുടെ ചിരി,​

തൻ കാന്തനെ

അരുമയാം മക്കളെ

നെഞ്ചേറ്റ് ലാളിച്ചവൾ

വാത്സല്യമേവർക്കുമേകി

ഉലയിലൂതി പഴുപ്പിച്ചവൾ!

നിൻ കണ്ണീർ മുത്തുകൾ

അടർന്നീ മണ്ണിൽ

ചോരച്ചുവപ്പായ് ചാലിച്ചവൾ

നിൻമിഴികളെന്തെ നനഞ്ഞിരിപ്പൂ,​

നിൻ മന്ദഹാസങ്ങളിന്നെവിടെ‌?

കരുണ വറ്റാത്ത മാനസച്ചെപ്പിൽ

കനിവുകൾ തേടിയലഞ്ഞവൾ

ലോകത്തിനെന്നും

വെളിച്ചമേകാൻ

ഇരുട്ടിനെ മാറ്റി പാത തെളിച്ചവൾ

മുള്ളിൽ കുരുത്ത പനിനീർപ്പൂവായ്

എന്നും സുഗന്ധം പകർന്നവൾ

എന്നെന്നുമുള്ളിൽ

നെയ്‌വിളക്കായവൾ

നിത്യം ജ്വലിക്കുന്ന

നേർവിളക്കായവൾ.

TAGS: POEM, KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY