
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ദീപക് ജോയിയുടെ വിജയം ഒരു മധുരപ്രതികാരം കൂടിയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ 8201 വോട്ടിന് ദീപക്കിനെ തോൽപ്പിച്ചതാണ്. ഇത്തവണ ഇരുവരും തമ്മിലുള്ള മത്സരവേദി തൃപ്പൂണിത്തുറയിലേക്ക് മാറി. വാശിയേറിയ പോരാട്ടത്തിൽ 18,468 വോട്ടിന് ഉണ്ണിക്കൃഷ്ണനെ അടിയറവ് പറയിപ്പിച്ച് വൈപ്പിനിലെ തോൽവിക്ക് പകരംവീട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.ബാബുവിന് ലഭിച്ച 992 വോട്ടിന്റെ ഭൂരിപക്ഷമാണ് 18,468ലേക്കെത്തിച്ചത്. കെ.ബാബു ഉൾപ്പെടെ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ദീപക്കിന് പിന്നിൽ ഉറച്ചുനിന്നു. മണ്ഡലം കരതലാമലകം പോലെ സുപരിചിതമായ ബാബുവിന്റെ ശക്തമായ പിന്തുണ വിജയത്തിന്റെ വലിപ്പം വർദ്ധിപ്പിച്ചു.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ കരുത്തനായ സ്ഥാനാർത്ഥിയായിട്ടും ദീപക്കിന് വെല്ലുവിളിയായില്ല. ജില്ലയിലെ ബി.ജെ.പി കോട്ടയായ തൃപ്പൂണിത്തുറ ഭീഷണി ഉയർത്തുമെന്ന് കോൺഗ്രസുകാർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. സി.പി.എമ്മിനുള്ളിലെ ചേരിപ്പോരും അപ്രതീക്ഷിതമായി തൃപ്പൂണിത്തുറയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പകരം എൻ.ഡി.എയിലെ പുതിയ ഘടകകക്ഷിയായ ട്വന്റി 20യുടെ സ്ഥാനാർത്ഥി രംഗത്തിറങ്ങിയതും ദീപക്കിനെ വലിയ വിജയത്തിലേക്ക് നയിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഒരുപക്ഷേ അത് ഫലത്തെ ബാധിച്ചേനെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |