കൊച്ചി: ഇന്ത്യയിൽ റബർ ഉത്‌പാദനം കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) 9.4 ശതമാനം വർദ്ധിച്ച് 7.12 ലക്ഷം ടണ്ണിലെത്തി. 2014-15ന് ശേഷം ആദ്യമായാണ് ഉത്‌പാദനം ഏഴുലക്ഷം ടൺ കടക്കുന്നത്. ചെലവ് കുറച്ച്, കൂടുതൽ ഉത്‌പാദനവും ലാഭവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഈ വർദ്ധനയ്ക്ക് കാരണമെന്ന് റബർ ബോർഡ് പ്രതികരിച്ചു. കഴിഞ്ഞവർഷം അധികമായി ടാപ്പിംഗ് നടന്നത് 40,000 ഹെക്‌ടറിലാണ്.
അതേസമയം, റബർ ഉപഭോഗം താഴേക്ക് നീങ്ങുകയാണ്. 2018-19ലെ 12.11 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞവർഷം ഉപഭോഗം 11.34 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ, ആഭ്യന്തര ഉത്‌പാദനവും ഉപഭോഗവും തമ്മിലെ അന്തരം 5.61 ലക്ഷം ടണ്ണിൽ നിന്ന് 4.22 ലക്ഷം ടണ്ണിലേക്ക് താഴ്‌ന്നു. നടപ്പുവർഷം (2020-21) ആഭ്യന്തര ഉത്‌പാദന പ്രതീക്ഷ 7.10 ലക്ഷം ടണ്ണാണ്.
ഇറക്കുമതി കുറഞ്ഞു;
കയറ്റുമതി കൂടി
2019-20ൽ ഇന്ത്യയിൽ നിന്നുള്ള റബർ കയറ്റുമതി 12,194 ടണ്ണായി ഉയർന്നു. 2018-19ൽ ഇത് 4,551 ടണ്ണായിരുന്നു. അതേസമയം, ഇറക്കുമതി 20 ശതമാനം കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |