
ആയുർവേദ, മർമ്മ - കളരി ചികിത്സയിലൂടെ ഒരു ദിവസം കൊണ്ട് മുട്ടുവേദന/ നടുവേദന മാറുമെന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. പക്ഷെ, അനുഭവസ്ഥരാണ് പറയുന്നതെങ്കിൽ അവിശ്വസിക്കാനാകുമോ?
പറഞ്ഞുവരുന്നത് ഓർത്തോ ന്യൂറോ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ നട്ടം തിരിയുന്നവർക്ക്മുമ്പിൽ ആശ്വാസത്തിന്റെ തിരിനാളമായി വർത്തിക്കുന്ന പെരുമ്പാവൂർ പാറപ്പുറത്തെ ശ്രീസ്വാമി വൈദ്യഗുരുകുലം ആയുർവേദ ആശുപത്രിയുടെ സ്ഥാപകൻ ഡോ. അഭിലാഷ് വി.ആർ. നാഥിനെ കുറിച്ചാണ്. നിലവിൽ തിരുവനന്തപുരം വഴുതക്കാട് മർമ്മകേന്ദ്ര ആയുർവേദ ആശുപത്രിയിലും അദ്ദേഹത്തിന്റെ ചികിത്സ രോഗികൾക്ക് ലഭ്യമാണ്. 2016ലാണ് പെരുമ്പാവൂരിൽ ശ്രീസ്വാമി വൈദ്യഗുരുകുലം ആയുർവേദ മർമ്മ കളരി ചികിത്സ ആരംഭിച്ചത്. നാളിതുവരെ ഒരു ലക്ഷത്തിലധികം ആളുകൾ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഒരിക്കലെങ്കിലും ഇവിടെവന്ന് പോയിട്ടുള്ളവരിൽ 80-85 ശതമാനം ആളുകളും പിന്നീട് ഈ ആശുപത്രിയുടെയും ഇവിടുത്തെ ചികിത്സയുടെയും സന്നദ്ധ പ്രചാരകരാകുന്നതാണ് അനുഭവം. ഗുരുകുലത്തിൽ എത്തുന്നതിന് മുമ്പും ചികിത്സയ്ക്കുശേഷവുമുള്ള സ്വന്തം ശാരിരിക മാനസീകാവസ്ഥയാണ് അവരെക്കൊണ്ട് സംസാരിപ്പിക്കുന്നത്. ദീർഘകാലമായി കൊണ്ടുനടന്ന വേദനകൾ ശാശ്വതമായി ഒഴിഞ്ഞുപോകുമ്പോഴത്തെ ആശ്വാസം ആരോടെങ്കിലുമൊക്കെ പങ്കുവയ്ക്കുക എന്നത് മനുഷ്യസഹജമായ വികാരമാണ്. അതുതന്നെയാണ് ശ്രീസ്വാമി വൈദ്യഗുരുകുലം ആയുവേദ ആശുപത്രിയെ നാൾക്കുനാൾ അഭിവൃദ്ധിപ്പെടുത്തുന്നതും ഡോ. അഭിലാഷ് വി.ആർ. നാഥ് കൂടുതൽ ജനപ്രിയ ചികിത്സകനാകുന്നതും. ഒരു ദിവസം കൊണ്ട് മുട്ടുവേദന/ നടുവദന പോലെയുള്ള ഓർത്തോ ന്യൂറോ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് അത്ഭുതസിദ്ധിയൊന്നുമല്ല. യഥാർത്ഥ മർമ്മ കളരി ചികിത്സയുടെ ഫലപ്രാപ്തിയാണ്. എന്നാൽ അതിനുപിന്നിൽ രോഗിയ്ക്കും ഡോക്ടർക്കും മാത്രം മനസിലാകുന്നൊരു കെമിസ്ട്രിയുണ്ട്. ഏതൊരു സസ്യവും മുളയിലെ വേരറുക്കാൻ എളുപ്പമാണ്. എന്നാൽ പഴക്കത്തിനനുസരിച്ച പിഴുതെടുക്കാൻ പ്രയാസമാകും. ഓർത്തോ ന്യൂറോ രോഗങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് അനുഭവം. വേദന ആരംഭ ദിശയിലാണെങ്കിൽ ചികിത്സ അനായാസവും പഴകിയതാണെങ്കിൽ ആയാസവുമാകും. വൈദ്യൻ കല്പിക്കുന്നതും രോഗി ഇച്ഛിക്കുന്നതും ഒന്നുതന്നെയാവുക എന്നതും പ്രധാനം. എല്ലാ രോഗത്തിനും ഒരേ മരുന്നും ഒരേ ചികിത്സയും എന്നത് ആയുർവേദത്തിലില്ല. ഓരോരുത്തരുടേയും ശാരിരിക മാനസിക പ്രത്യേകതകളും ആഹാരരീതികളുമൊക്കെ ചികിത്സയുടെ ഫലപ്രാപ്തിയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ചികിത്സയിൽ പൂർണവിശ്വാസം ഉണ്ടായാൽ വൈദ്യന് കാര്യങ്ങൾ എളുപ്പമാകും. ഡോക്ടർ നിർദ്ദേശിക്കുന്ന പത്ഥ്യം യഥാവിധി പാലിക്കുകയും മരുന്ന് സേവിക്കുകയും ചെയ്താൽ രോഗമുക്തി അതിവേഗമാകും. അപൂർവം ചില കേസുകളിൽ മരുന്ന് ഇല്ലാതെതന്നെ വേദന മാറ്റാനും സാധിക്കും. പഴകിയ കേസുകളിൽ ആറ് മാസംവരെ ചികിത്സ തുടരേണ്ടതായും വന്നേക്കാം. അതൊക്കെ മേൽപ്പറഞ്ഞ ഘടകങ്ങളാൽ ആപേക്ഷികമാണ്.
വൈദ്യസാധനയുടെ നാൾവഴികൾ
അഗസ്ത്യപാരമ്പര്യ ചികിത്സകനായിരുന്ന പാണാവള്ളി സുധീർ വൈദ്യരുടെ ശിഷ്യ പരമ്പരയിൽപ്പെട്ട ബി.എ.എം.എസ് ബിരുദധാരിയുമായ ഡോ. അഭിലാഷ് വി.ആർ. നാഥാണ് 2016ൽ പെരുമ്പാവൂരിൽ ശ്രീസ്വാമി വൈദ്യഗുരുകുലം ആയുർവേദ ആശുപത്രി സ്ഥാപിച്ചത്. പാരമ്പര്യവൈദ്യ കുടുംബത്തിൽ ജനിച്ച അഭിലാഷ് നാഥ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ശ്രീകുമാർ ഗുരുജി വഴി സുധീർ വൈദ്യരുടെ പാരമ്പര്യപാതയിൽ കണ്ണിയാകുന്നത്. പിന്നീട് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അഗസ്ത്യ പാരമ്പര്യ ചികിത്സകനായിരുന്ന പരേതനായ സാമുവൽ വൈദ്യരാണ് സുധീർ വൈദ്യരുടെ ഗുരുനാഥൻ. അങ്ങനെ പതിറ്റാണ്ടുകളുടെ ആയുർവേദ, മർമ്മ ചികിത്സകളുടെ പ്രായോഗിക പാഠങ്ങൾ അവിടെ നിന്ന് അഭ്യസിച്ചു. പിന്നീട് തിരുവനന്തപുരം പുഞ്ചക്കിരിയിൽ ജെയിംസ് മെമ്മോറിയിൽ കളരിസംഘത്തിലെ ജോസ് ഗുരുക്കളിൽ നിന്ന് കളരിയും അഭ്യസിച്ചു. ഇതിനിടെ ഫിഷറീസ് സയൻസിൽ ബിരുദാന്തര ബിരുദം പൂർത്തിയാക്കിയ അഭിലാഷ് ഗുരുക്കന്മാരുടെ ഉപദേശപ്രകാരം ബി.എ.എം.എസിന് ചേർന്നു. 2016ൽ ബിരുദപഠനം പൂർത്തിയാക്കിയശേഷമാണ് പെരുമ്പാവൂരിൽ എത്തിയത്. ആയുർവേദവും കളരി മർമ്മചികിത്സയും സമന്വയിപ്പിച്ച് ഓർത്തോ ന്യൂറോ പ്രശ്നങ്ങൾ വളരെ വേഗത്തിൽ സുഖപ്പെടുത്തുന്ന ചികിത്സാരീതിയാണ് തുടക്കം മുതൽ പിന്തുടരുന്നത്. ആധൂനിക വൈദ്യശാസ്ത്രം സർജറിമാത്രമാണ് പരിഹാരമെന്ന് നിർദ്ദേശിച്ച മുട്ട് വേദന, മുട്ടിന്റെ തേയ്മാനം, ലിഗമെന്റ് ഇഞ്ച്വറികൾ, ഡിസ്ക് പ്രൊലാപ്സ്, നടുവിന്റെ പ്രശ്നങ്ങൾ, ഫ്രോസ്ൺ ഷോൾഡർ, സെർവിക്കൽ സ്പോൺഡിലൈറ്റിസ് എന്നിവയൊക്കെ അഭിലാഷ് ഡോക്ടറുടെ കൈപ്പുണ്യത്തിൽ അതിവേഗം സുഖം പ്രാപിച്ചതോടെ ശ്രീസ്വാമി വൈദ്യഗുരുകുലം ശ്രദ്ധയേമായി. ഡയബറ്റിക്, വെരിക്കോസ്, സ്ട്രോക്ക് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്.
ഡോ. അഭിലാഷ് വി.ആർ. നാഥ് (ചീഫ് മെഡിക്കൽ ഓഫീസർ) ന് പുറമേ, ഡോ. അമ്മു, ഡോ. ദീപ്തി സദാശിവൻ, ഡോ. ദിവ്യ കൃഷ്ണൻ എന്നിവരാണ് ശ്രീസ്വാമിയിലെ മുഖ്യചികിത്സകർ. കളരി ഉഴിച്ചിൽ, തലതിരുമ്മൽ, പാദം തിരുമ്മൽ, ധാര, പഞ്ചകർമ്മ, രക്ഷമോക്ഷണം ( അട്ടയെക്കൊണ്ട് കടിപ്പിച്ച് രക്തം വലിച്ചുകളയുന്ന രീതി), സിരാവദനം എന്നിവയാണ് സ്പെഷൈലൈസ് ചികിത്സകൾ.
അഗസ്ത്യ പരമ്പരയുടെ വരപ്രസാദം
ഒരുമാസം മുമ്പേ പേര് രജിസ്റ്റർ ചെയ്തുവേണം ശ്രീ സ്വാമിയിൽ ചികിത്സയ്ക്ക് എത്താൻ. നിർദ്ദിഷ്ഠ ദിവസം അതിരാവിലെ എത്തണം. രോഗി എന്നതിനുപരി സമഗ്രമായൊരു മനുഷ്യനായാണ് ഓരോരുത്തരേയും പരിഗണിക്കുന്നത്. കാരണം ഇന്ന് മനുഷ്യർ അനുഭവിക്കുന്ന പല രോഗങ്ങളുടെയും മൂലകാരണം മാനസിക സമ്മർദ്ധങ്ങളാണ്. ഏതെങ്കിലുമൊക്കെ സമ്മർദ്ദങ്ങൾ അനുഭവിക്കാത്തവർ വിരളമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും ഹാളിൽ ഒരുമിച്ചിരുത്തി ചികിത്സ, മരുന്ന്, പത്ഥ്യം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായൊരു കൗൺസലിംഗ് ഉണ്ടാകും. അതിനുശേഷമേ ചികിത്സയിലേക്ക് കടക്കൂ. രജിസ്റ്റർ ചെയ്ത് എത്തുന്ന എല്ലാവർക്കും മൂന്ന് നേരത്തെ വിഭവസമൃദ്ധമായ ഭക്ഷണം സൗജന്യമാണ്. രോഗത്തിന് ആശ്വാസം അതാണ് ശ്രീസ്വാമി വൈദ്യഗുരുകുലത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ പണത്തേക്കാൾ മാനൂഷിക മൂല്യത്തിനാണ് പ്രാധാന്യം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് അർഹമായ ഇളവുകളുമുണ്ട്. പഴകിയ രോഗങ്ങൾക്കും പ്രായമായവർക്കും കിടത്തി ചികിത്സാ സൗകര്യമുണ്ട്.
മാസത്തിൽ 14 ദിവസം മാത്രമേ ഒ.പി ഉണ്ടായിരിക്കുകയുള്ളു. ഓരോ രോഗിക്കും ആവശ്യമായ മരുന്ന് പ്രത്യേകം തയ്യാറാക്കുന്നതാണ്. അതുതന്നെയാണ് ശ്രീസ്വാമി വൈദ്യഗുരുകുലം ആശുപത്രിയുടെ മറ്റൊരു സവിശേഷത. ആ മരുന്ന് മറ്റൊരു രോഗിക്കും പര്യാപ്തമാവില്ല. കാരണം ഓരോരുത്തരുടേയും ആരോഗ്യവും മനസും ശരീരവും വ്യത്യസ്തമാണ്. ഔഷധ കൂട്ടുകൾ ഇടുക്കി, വയനാട് ജില്ലകളിലെ വനമേഖലയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നവയാണ്. പ്രിസർവേറ്റീവ് ചേർക്കാത്ത മരുന്നുകൾ ദീർഘകാലം സൂക്ഷിച്ചുവയ്ക്കാനും പറ്റില്ല. ഓരോ രോഗിക്കും ഈ ആശുപത്രി എത്രമാത്രം വ്യക്തിഗത പരിഗണന നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് ഓരോരുത്തർക്കും വെവ്വേറെയുള്ള ഔഷധ നിർമ്മാണം.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആയുർവേദത്തിലെ സ്വസ്ഥവ്രത ചികിത്സയും ശരീരത്തെ മസിലുകളുടെ ബലപ്പെടുത്തലിനുള്ള ചികിത്സകളും ഇവിടെയുണ്ട്. ഭക്ഷണവും വ്യായമവും ക്രമംതെറ്റുമ്പോഴാണ് ഓർത്തോസംബന്ധമായ അസുഖങ്ങൾ കൂടുതലാകുന്നത്. ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈശ്വരീയ സാന്നിദ്ധ്യമുണ്ട്. കുറച്ചുകാലം മുട്ടുമടക്കാതിരുന്നാൽ പിന്നെ ആ മുട്ടുമടക്കി നടക്കാൻ സാധിക്കില്ല. ക്രിത്രിമ മധുരം, ഉപ്പ്, അരിയാഹാരം (കാർബോ) എന്നിവ കുറച്ച് മസിലുകൾക്ക് ബലം നൽകുന്ന പ്രോട്ടീൻ കണ്ടന്റുള്ള ഭക്ഷണം കൂടുതൽ കഴിച്ചാൽ ഒരുപരിധിവരെ സ്വന്തമായി രോഗത്തെ പ്രതിരോധിക്കാം. ഡയബറ്റിക് ന്യൂറോപ്പതിയുടെ ഭാഗമായും കാലിന് തരിപ്പും വേദനയുമൊക്കെ ഉണ്ടാകും. ഡയബറ്റിക് നിയന്ത്രിച്ചുനിറുത്തുക എന്നതാണ് പരിഹാരം.
ശ്രദ്ധിക്കാൻ
വ്യായമമില്ലായ്മയാണ് മുട്ടുവേദനയുടെ പ്രധാനകാരണം. ഒരുപാട് സമയം നിന്ന്, ഇല്ലെങ്കിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകും. ദിവസം ശരാശരി 5000 സ്റ്റെപ്പ് എങ്കിലും നടക്കണം. തുടയിലേയും കണങ്കാലിലെയും മസിൽ ബലവത്തായിരിക്കണം. കണങ്കാലിന്റെ പിൻഭാഗത്തെ മസിൽ
(കാഫ്) രണ്ടാമത്തെ ഹൃദയമെന്നാണ് അറിയപ്പെടുക. നടക്കുക, നിലത്ത് ഇരുന്ന് എഴുന്നേൽക്കുക (സിറ്റ്- അപ്പ്) എന്നിവയൊക്കെയാണ് ഓർത്തോ, ന്യൂറോ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനുള്ള വ്യായാമമുറകൾ. ദിവസവും ചെരുപ്പിടാതെ അരമണിക്കൂർ എങ്കിലും നടക്കുന്നതും പ്രധാനമാണ്.
മാസത്തിൽ 14 ദിവസം മാത്രമാണ് ശ്രീസ്വാമി വൈദ്യഗുരുകുലം ആശുപത്രിയിൽ ചികിത്സ ഉണ്ടാവുക. ബുക്കിംഗിന്: 9538178534, 9846594287 എന്നീ നമ്പരുകളിൽ രാവിലെ 6മുതൽ രാത്രി 10വരെ വിളിക്കാം. തിരുവനന്തപുരം വഴുതക്കാട്ടുള്ള മർമ്മകേന്ദ്രത്തിൽ മാസത്തിൽ നാല് ദിവസം ഒ.പി. ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |