SignIn
Kerala Kaumudi Online
Sunday, 14 June 2026 1.07 PM IST

ജയറാം ആന്റ്   കോ 20 വർഷത്തിനുശേഷം ജയറാമും ഉർവശിയും

das

പ്രേക്ഷകർ എന്നും കാണാൻ ആഗ്രഹിക്കുന്ന ജയറാം - ഉർവശി ജോഡികൾ 20 വർഷത്തിനുശേഷം ഒരുമിച്ചു. ഇക്കുറി ഒരുമിച്ചത് തമിഴിൽ. പാണ്ഡിരാജ് സംവിധാനം ചെയ്ത 'പരിമളം ആന്റ് കോ' മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ജയറാം സംസാരിക്കുന്നു.

വീണ്ടും ഉർവശിയോടൊപ്പം ?
ഇരുപതുവർഷത്തിനുശേഷം ഉർവശിയോടൊപ്പം വീണ്ടും ഒരുമിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. പൊൻമുട്ടയിടുന്ന താറാവിൽ ആണ് ഉർവശിയോടൊപ്പം ആദ്യമായി അഭിനയിച്ചത്. മലയാളത്തിൽ എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു. ഞങ്ങളെ ഒരുമിച്ചുകാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ആണ്. തമിഴിലെ പ്രതിഭാധനനായ സംവിധായകനാണ് പാണ്ഡിരാജ്. ആദ്യമായി പാണ്ഡിരാജിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. 'പരിമളം ആന്റ് കോ "നന്നായി വന്നതിൽ ഒരുപാട് സന്തോഷമുണ്ട്.


അന്യഭാഷയിൽ കൂടുതൽ ശ്രദ്ധിക്കുന്നു അല്ലേ ?
ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മാധവൻ ചിത്രം ജി.ഡി. എന്നിൽ അമ്പലപ്പാറ കൃഷ്ണൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വർഷം പുറത്തിറങ്ങുന്ന സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആയിരിക്കും ഇത്. ഓരോ സിനിമയ്ക്കും ഓരോ പുതുമ സമ്മാനിച്ച പാണ്ഡിരാജിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് പുതിയ വിശേഷം. തെലുങ്കിൽ നാഗചൈതന്യയുടെ സിനിമ. ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

എന്നാൽ ആ കഥാപാത്രത്തെപ്പറ്റി വെളിപ്പെടുത്തുന്നില്ല. കന്നടയിൽ ശിവരാജ് കുമാറും സായ് കുമാറും ഞാനും നായകന്മാരായി അഭിനയിക്കുന്ന സിനിമ ചെയ്തു. അവസാന ഷെഡ്യൂൾ നേപ്പാളിലായിരുന്നു. ഇനി അഭിനയിക്കാൻ പോകുന്നതും തമിഴിൽ ആണ്. പാണ്ഡിരാജിന്റെ ശിഷ്യനാണ് സംവിധായകൻ. ഞാനും മീനയും ആണ് പ്രധാന വേഷത്തിൽ. മലയാളത്തിൽ കഥകൾ കേൾക്കുന്നുണ്ട്. ആഗസ്റ്റിലോ സെപ്തംബറിലോ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYARAM, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY