പത്തനംതിട്ട: അതി ശക്തമായ മഴയെ തുടർന്ന് റാന്നി മേഖലയിൽ പ്രളയസമാനമായ സാഹചര്യം. റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി. പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുകയാണ്. വളരെ പെട്ടെന്ന് തന്നെ വെള്ളം കയറുന്നുണ്ടെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. പ്രദേശവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണെന്നാണ് റിപ്പോർട്ട്. ആറന്മുളയിലും ജലനിരപ്പ് ഉയർന്ന സാഹചര്യമാണുള്ളത്.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപ്പെട്ടാനുള്ള സാദ്ധ്യത ഏറെയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. ഈരാറ്റുപേട്ട പനയ്ക്കാപ്പാലം റോഡിലും വെള്ളം കയറി മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വൈക്കം കുലശേഖരമംഗലത്തെ മണലിൽ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക്, മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുകയാണ്.
Heavy rains have caused flood-like conditions in Ranni, Pathanamthitta, with Pamba and Kakkat rivers overflowing and roads submerged, prompting resident evacuations. Eastern Kottayam also faces heavy rain, with the Meenachil river rising sharply, leading to road submergence and increased landslide concerns in low-lying areas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |