ആലപ്പുഴ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നടത്തിയ ഓപറേഷൻ പി. ഹണ്ട് പരിശോധയിൽ ജില്ലയിൽ 15പേർക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഇടത്ത് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവ ഉൾപ്പെടെ 17ലധികം ഡിവൈസുകൾ പിടിച്ചെടുത്തു. ഇന്റർപോളിന്റെയും സൈബർ സെല്ലിന്റെയും സഹകരണത്തോടെ ടെലഗ്രാം, വാട്സ് ആപ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോദൃശ്യങ്ങൾ കൈമാറ്റം ചെയ്തവർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |