SignIn
Kerala Kaumudi Online
Monday, 20 July 2026 7.46 PM IST

ചെമ്പകശ്ശേരി പാടശേഖരത്തിൽ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം

c

തുറവൂർ: പട്ടണക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചെമ്പകശ്ശേരി പാടശേഖരത്തിൽ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് വൻ ദുരിതമാകുന്നു. തീരദേശത്തേക്ക് പോകുന്ന പത്മാക്ഷികവല- അന്ധകാരനഴി റോഡിനോട് ചേർന്നുള്ള പാടശേഖരത്തിലേക്കാണ് കഴിഞ്ഞ രാത്രി നൂറിലധികം ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ തള്ളിയത്. ടിപ്പർ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളിയതെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മാലിന്യം പതിവായി തള്ളുന്ന സ്ഥലമായ ഇവിടെ രണ്ടുമാസം മുമ്പും സമാന രീതിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ ചാക്കുകൾ അഴിച്ച് നടത്തിയ പരിശോധനയിൽ ചന്തിരൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ ലഭിച്ചതിന് തുടർന്ന് പഞ്ചായത്ത് അധികൃതർ പട്ടണക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൃഷിയോഗ്യമാക്കിത്

32 കോടി ചെലവഴിച്ച്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ഏകദേശം 32 കോടി രൂപ ചെലവഴിച്ച് 300 ഏക്കറിലധികം വരുന്ന ചെമ്പകശ്ശേരി പാടശേഖരം നവീകരിച്ച് കൃഷിയോഗ്യമാക്കിയിരുന്നു. പേരിന് ഒരു പ്രാവശ്യം മാത്രമാണ് ഇവിടെ കൃഷിയിറക്കിയതെന്നും പിന്നീട് മത്സ്യകൃഷിക്കായി പാടശേഖരം ഉപയോഗിച്ചുവരികയാണെന്നും പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ നവീകരിച്ച പാടശേഖരമാണ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് നിരന്തരം മാലിന്യം തള്ളുന്നുണ്ടെങ്കിലും സ്ഥിരമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യാത്രക്കാരും പരിസരവാസികളും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL