അയോദ്ധ്യ രാമക്ഷേത്രത്തിൽ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ ദിവസങ്ങളായി അന്വേഷണം പുരോഗമിക്കുകയാണ്. വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയാണ് യുപി സർക്കാർ (എസ്‌ഐടി) ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. നിരവധിപേരെ ചോദ്യം ചെയ്തുവരികയാണ്. ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് ശേഷം ക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രസ്റ്റ് അംഗവും രാജിവക്കുകയും ചെയ്‌തു.
നിലവിൽ രാമക്ഷേത്രത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭാവന എങ്ങനെ പ്രതികൾ കൊള്ളയടിച്ചു എന്ന തരത്തിലുള്ള വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരിക്കുന്നത്. ക്ഷേത്ര സംഭാവനയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് നഷ്ടപ്പെട്ടുവെന്നും അന്വേഷണം വേണമെന്നും ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന കാര്യം ആദ്യം പരസ്യമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ ഏഴ് മുതൽ 7.5 കോടി രൂപ വരെ സംഭാവനയിൽ നിന്നും വകമാറ്റിയിട്ടുണ്ടെന്ന് ആരോപിച്ചത്.
ആരോപണങ്ങളും കോലാഹലങ്ങളും വർദ്ധിച്ചതോടെ ജൂൺ 13ന് യോഗിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിനിടെ അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് ടിന്നു എന്നീ എട്ട് പ്രതികളെയാണ് എസ്‌ഐടി അറസ്റ്റു ചെയ്തത്. ജൂൺ 30ന് എല്ലാവരെയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തു. ക്ഷേത്രത്തിൽ നിന്ന് സംഭാവനകൾ മോഷ്ടിച്ച് എങ്ങനെ കടത്താൻ ശ്രമിച്ചു എന്നിങ്ങനെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുനന്നത്.
ക്ഷേത്ര സമുച്ചയത്തിലെ പണം എണ്ണുന്ന മുറിയുടെ താക്കോലുകൾ ടിന്നു എന്ന രാംശങ്കർ യാദവിന്റെ പക്കലുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. നിരവധി ആളുകളുടെ ആസൂത്രിത ശ്രമത്തിലൂടെയാണ് ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടതെന്നാണ് അവിനാശ് ശുക്ലയുടെ അഭിപ്രായം. ഒരാൾ പണം കൈക്കലാക്കിയ ശേഷം മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു പുകമറ സൃഷ്ടിച്ച് നിൽക്കുമെന്നാണ് വെളിപ്പെടുത്തൽ.
സിസിടിവി ക്യാമറകൾ എവിടെയൊക്കെയുണ്ടെന്ന് തങ്ങൾക്ക് അറിയാമായിരുന്നതിനാൽ മോഷ്ടിച്ച സംഭാവനകൾ സിസിടിവി നിരീക്ഷണം ഇല്ലാത്ത സ്ഥലത്തുകൂടി കടന്ന് പിന്നീട് ക്ഷേത്രപരിസരത്തെ ശുചിമുറികളിൽ ഒളിപ്പിക്കാനും കഴിഞ്ഞു.
ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നിരീക്ഷണത്തിലാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ നിരീക്ഷിച്ചിരുന്നില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ട്രസ്റ്റുമായി ബന്ധപ്പെട്ടവരോടുള്ള അടുപ്പം തങ്ങളെ സംശയത്തിനിടയാക്കിയിരുന്നില്ലെന്നും പ്രതിയായ ശുക്ല വെളപ്പെടുത്തി.
കഴിഞ്ഞ വർഷം നടന്ന കുംഭമേളയ്ക്കിടെയും സംഭാവനകളിൽ വലിയൊരു ഭാഗം വകമാറ്റിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളുടെ ബാങ്ക് ഇടപാടുകളും സ്വത്തുക്കളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണം എത്ര നാളായി നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ വേറെയും ആളുകളുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലെ സാമ്പത്തിക സ്ഥിതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ക്ഷേത്ര സംഭാവനകൾ എങ്ങനെ ശേഖരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേണ സംഘം പരിശോധിച്ചു. ഏകദേശം 40മുതൽ 50 സംഭാവനപ്പെട്ടികളാണ് ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ പെട്ടികളിലാണ് ഭക്തർ തങ്ങളുടെ സംഭാവനകൾ നിക്ഷേപിക്കുന്നത്. എന്നാൽ വലുതോ അതിലധികമോ വിലപിടിപ്പുള്ളതോ ആയ ആഭരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവ സംഭാവന നൽകിയ ശേഷം രസീതുകൾ നൽകുന്ന ട്രസ്റ്റിന്റെ ഓഫീസിൽ നേരിട്ട് നിക്ഷേപിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് രാമക്ഷേത്രത്തിലെ സംഭാവനകൾ ശേഖരിക്കുന്ന പ്രക്രിയ വ്യത്യസ്തമാണ്. ക്ഷേത്ര ട്രസ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് (എസ്ബിഐ) സംഭാവനകൾ എണ്ണാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്. കൗണ്ടിംഗ് ടീമിൽ ഒരു എസ്ബിഐ സ്റ്റാഫ് അംഗം, ഏജൻസിയിലെ ജീവനക്കാർ, ട്രസ്റ്റ് അംഗങ്ങൾ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒരു ദിവസം രണ്ടുതവണയാണ് സംഭാവനകളുടെ എണ്ണൽ നടക്കുക. ഇത് വളരെ നീണ്ട ഒരു പ്രക്രിയയാണ്. സംഭാവനപ്പെട്ടികൾ തുറന്നുകഴിഞ്ഞാൽ പൂട്ടിയ ഇരുമ്പ് പാത്രങ്ങളിലേക്കാണ് പണം മാറ്റുന്നത്. അതിനുശേഷം ഇവ കൗണ്ടിംഗ് ഹാളിലേക്ക് കൊണ്ടുപോകം. കറൻസി നോട്ടുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ അവിടെവച്ച് ജീവനക്കാർ വേർതിരിച്ചെടുക്കും.
തുടർന്ന് ഇനങ്ങൾ വ്യത്യസ്ത ടെല്ലർമാർക്കിടയിൽ വിതരണം ചെയ്യും. അവർ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക കൗണ്ടറുകളിൽ എണ്ണും. പണം എണ്ണിക്കഴിഞ്ഞാൽ ഒരു വാൻ വഴി ബാങ്കിലേക്ക് അയയ്ക്കും. ബാങ്കിലെ നടപടിക്രമങ്ങൾക്കും പരിശോധനകൾക്കും ശേഷം ക്ഷേത്ര ട്രസ്റ്റിന്റെ സംഭാവന ചെയ്യുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. ക്രെഡിറ്റ് ചെയ്ത തുകയെക്കുറിച്ച് എസ്ബിഐ ട്രസ്റ്റിനെ അറിയിക്കുന്നതിനാൽ ഔദ്യോഗിക രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. മിക്ക ക്ഷേത്രങ്ങളുടെയും നടത്തിപ്പ് കുടുംബങ്ങളായിരിക്കും പാരമ്പര്യമായി നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |