
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരകേന്ദ്രമായ ജന്തർ മന്ദർ അടച്ചുപൂട്ടാത്തത് എന്തെന്ന് ഡൽഹി സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിനകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി. നഗരത്തെ എന്തിനാണ് അനാവശ്യമായി ബന്ദിയാക്കുന്നത്? സർക്കാർ തീരുമാനിക്കേണ്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു. ജന്തർ മന്ദറിൽ പ്രതിഷേധം നടത്താൻ അനുമതി തേടി അഖിലേന്ത്യാ ദളിത് ക്രിസ്‌ത്യൻ അവകാശ സംരക്ഷണ സമിതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. ജന്തർ മന്ദറിനെ തൊടരുതെന്ന് കോക്രോച്ച് ജനത പാർട്ടി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |