നിയന്ത്രണ രേഖ വഴിയുള്ള യാത്രകൾക്കായി പൂഞ്ച്, ദോഡ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്നാണ് അമൻ ഖാന്റെ ആവശ്യം. പാകിസ്ഥാൻ പാക് അധീന കാശ്മീരിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കാരണം ജനങ്ങൾ കനത്ത സാമ്പത്തിക ദുരിതത്തിലാണെന്നും സ്ഥിതി വഷളായാൽ ജനങ്ങൾക്ക് ഇന്ത്യയിലേക്ക് മാറാൻ അനുവാദം നൽകണമെന്നുമാണ് അഭ്യർത്ഥന.
റാലിയിൽ പങ്കെടുത്ത ജനങ്ങൾ 'പിഒകെ പാകിസ്ഥാന്റെ ഭാഗമല്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം വെടിയുണ്ടകൾ കൊണ്ട് അധികൃതർ മറുപടി നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി.