
തിരുവനന്തപുരം:ഒരുമുന്നണിയുടേയും ഭാഗമാകാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷാധിഷ്ഠിത നിലപാട് എടുക്കാൻ
വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ യോഗം തീരുമാനിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ആകട്സ് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ബിഷപ്പ് ഡോ. മോഹൻ മാനുവൽ, ലെഫ്. കേണൽ ജേക്കബ് ജെ. ജോസഫ്, ഷെവ.വി.സി.സെബാസ്റ്റ്യൻ, അഡ്വ. ആൻസിൽ സക്കറിയാ, ജോർജ് സെബാസ്റ്റ്യൻ,ഡോ.റോയി പി.അലക്സാണ്ടർ,സാജൻ വേളൂർ , കുരുവിള മാത്യൂസ്, പി.ജെ.തോമസ്,പ്രൊഫ.ഷേർളി സ്റ്റുവാർട്ട്,എൽ. പ്രമീള, മജ്ജൂ തോമസ്, ഡെന്നിസ് ജേക്കബ്, നിബു ജേക്കബ് വർക്കി, പാസ്റ്റർ ജോൺ ജോസഫ്, ഫാ.റൂബൻ പരസ്, ജാൻസി പീറ്റർ, അഡ്വ. ചാർളി പോൾ തുടങ്ങി കളുടെ പ്രതിനിധികൾ പങ്കെടുത്തു.
ജെ. ബി. കോശി കമ്മിഷന്റെ ക്രൈസ്തവ പഠന റിപ്പോർട്ടിന്മേൽ എല്ലാ മുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |