
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ഗസ്റ്റ്ഹൗസിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50നാണ് ഇറങ്ങിയത്. മൂന്നിന് പ്രധാനമന്ത്രിയുടെ അവലോകന പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. 10 മിനിറ്റ് കൊണ്ട് എത്താൻ തിരക്കിട്ടാണ് ഈ സമയം നീങ്ങിയത്. മനഃപൂർവം കാണാതിരുന്നിട്ടില്ല. സ്വന്തം ജില്ലക്കാരനായ കെ.എസ്.യു പ്രസിഡന്റിനെ പിന്നീട് കണ്ടിരുന്നു. ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ വിശദീകരണം അവരെ അറിയിച്ചു. ആർക്കും തന്നെ വന്നു കാണാം. പ്ലീഡർ നിയമനത്തിൽ ലാ കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിക്ക് എന്തു കാര്യമെന്നാണ് ചോദിച്ചത്. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലും പ്രൊസിക്യൂഷൻ ഡയറക്ടറും നിർദ്ദേശിക്കുന്നവരെ നിയമിക്കേണ്ടി വരും.
വി.ഡി.സതീശൻ.
മുഖ്യമന്ത്രി
...........
ബി.ജെ.പിയുടേത് പ്രഹസന ജാഥ
ഡൽഹിയിലെ പൊലീസ് അതിക്രത്തിനെതിരെ ശക്തമായ ജനരോഷം ഉയരുന്നതിന്റെ ജാള്യത മറയ്ക്കാനാണ് കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രഹസന ജാഥ നടത്തിയത്. അക്രമ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രകോപനപരമായ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും അത് അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ല. ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവയ്ക്കാനുള്ള നിരാശാജനകമായ ശ്രമമാണ് ഇത്തരം സമരങ്ങൾ. സമാധാനപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ജനം തിരിച്ചറിയും. ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ഇത്തരം പ്രകോപനങ്ങളെ രാഷ്ട്രീയമായി നേരിടും.
സണ്ണിജോസഫ്
കെ.പി.സി.സി അദ്ധ്യക്ഷൻ.
വഖഫിൽ മുഖ്യമന്ത്രി കള്ളം പറയുന്നു
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണ്. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ബി.ജെ.പിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിൽ വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിം അംഗങ്ങൾക്കാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ഹർജി തള്ളിയെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബോർഡിൽ മുസ്ളീം മതവിശ്വാസമുള്ളവർ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് ബി.ജെ.പി ഇതര പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും. പാർലമെന്റിൽ ദേവസ്വം ബോർഡ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വഖഫ് ദേഭഗതിക്കെതിരെ സംസാരിച്ചത് കെ.സി.വേണുഗോപാലാണ്. ഇതെങ്ങനെയാണ് വർഗീയത പ്രചരിപ്പിക്കുന്നതാകും.
പി.രാജീവ്.
മുൻ വ്യവസായമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |