
തിരുവല്ല : നാമനിർദ്ദേശ പത്രികാ സമർപ്പണം കഴിഞ്ഞതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി തിരുവല്ലയിൽ പോരാട്ടം ശക്തമാക്കി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൽ.ഡി.എഫ് നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇപ്പോൾ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും എൻ.ഡി.എ, യു.ഡി.എഫ്, സ്ഥാനാർത്ഥികളും കഴിഞ്ഞ ശനിയാഴ്ച തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു മുന്നിലെത്തി. ഇന്ന് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും കൺവെൻഷനുകളും നടക്കുകയാണ്. അഭിമാന പോരാട്ടം നടത്തുന്ന മൂന്ന് മുന്നണികളും കരുത്തന്മാരെ തന്നെയാണ് കൺവെൻഷന്റെ ഉദ്ഘാടനത്തിനായി ഇന്ന് മണ്ഡലത്തിലെത്തിക്കുന്നത്. വരും ദിവസങ്ങളിൽ വീറും വാശിയുമേറിയ പോരാട്ടം കാഴ്ചവെയ്ക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി തിരുവല്ലയിൽ
തിരുവല്ല : എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ
തിരഞ്ഞെടുപ്പ് കൺവെൻഷനും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് 3ന് തിരുവല്ല വൈ.എം.സി.എയ്ക്ക് എതിർവശമുള്ള മുൻസിപ്പൽ മൈതാനിയിൽ നടക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ് നാവീസ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പിയുടെ ദേശീയ നേതാക്കളും എൻ.ഡി.എയുടെ വിവിധ സംസ്ഥാനനേതാക്കളും പങ്കെടുക്കും. കുരിശ് കവലയിൽ നിന്ന് കൺവെൻഷൻ നഗരിയിലേക്ക് റോഡ് ഷോ നടത്തും.
പി.ജെ.ജോസഫും രമേശ് ചെന്നിത്തലയും എത്തും
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിയും മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |