
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ സി.ജെ.പി നേതാക്കൾ പഞ്ചനക്ഷത്ര ഹോട്ടലിൽ വിജയാഘോഷം നടത്തിയതിനെ വിമർശിച്ച് ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത്. പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്ത് വിജയാഘോഷം സംഘടിപ്പിക്കാൻ സി.ജെ.പി നേതാക്കൾക്ക് എവിടെന്ന് പണം വന്നുവെന്ന് മുതിർന്ന അഭിഭാഷകനും ബി.ജെ.പി നേതാവുമായ മഹേഷ് ജഠ്മലാനി എക്സിലെ കുറിപ്പിൽ ചോദിച്ചു. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ടൈഫോയ്ഡ് ബാധിതൻ എന്ന് സമരവേദിയിൽ പരസ്യമായി പറഞ്ഞതിനു ശേഷം അഭിജിത് ദീപ്‌കെയ്ക്ക് പാർട്ടിയിൽ നൃത്തം ചെയ്യാൻ ആരോഗ്യമുണ്ടായിരുന്നോ എന്ന് ആർ.എസ്.എസ് മുഖവാരികയായ ഓർഗനൈസറും ചോദിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഘോഷത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അർപിത് ശർമ എന്നിവർ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. വിമർശനങ്ങളെ സി.ജെ.പി വക്താവ് സൗരവ് ദാസ് പരിഹസിച്ചു തള്ളി. അങ്കിൾമാരും ആന്റിമാരും പരാതി പറഞ്ഞുകൊണ്ടേയിരിക്കും എന്നും മറുപടി നൽകി.
മോഹൻദാസിനെതിരെ അന്വേഷണം
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർ.എസ്.എസ് നേതാവ് ടി.ജി.മോഹൻദാസിനെതിരെ അന്വേഷണം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്മോൻ, എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ.നന്ദൻ എന്നിവരുടെ പരാതിയിലാണ് അന്വേഷണം. സൈബർ ഡിവിഷൻ ഐ.ജി പി.പ്രകാശ് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചു കൊല്ലുമായിരുന്നുവെന്നാണ് വീഡിയോയിൽ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |